നാലു ലോക്സഭാ സീറ്റുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
നാലു ലോക്സഭാ സീറ്റുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്
Sunday, May 27, 2018 1:37 AM IST
ന്യൂഡൽഹി: നാലു ലോക്സഭാ മണ്ഡലങ്ങളിലും കേരളത്തിലെ ചെങ്ങന്നൂർ അടക്കം പത്തു നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതെരഞ്ഞെടുപ്പ്. 31-ന് വോട്ടെണ്ണും.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്‌ട്രീയ കാലാവസ്ഥ മനസിലാക്കാനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ.

കൈറാന: ഉത്തർപ്രദേശിലെ ജാട്ട് മേഖല. ബിജെപിയിലെ ഹുക്കുംസിംഗ് 3.36 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റ്. രാഷ്‌ട്രീയ ലോക്ദളിലെ തബാസും ഹസന് ബിഎസ്പി-എസ്പി-കോൺഗ്രസ് എന്നിവയുടെയും ഭീം ആർമി എന്ന ദലിത് പ്രസ്ഥാനത്തിന്‍റെയും പിന്തുണ. ഹുക്കുംസിംഗിന്‍റെ പുത്രി മൃഗാങ്കസിംഗ് ബിജെപി സ്ഥാനാർഥി. ലോക്ദൾ സ്ഥാനാർഥിയും ഭർതൃസഹോദരനുമായ കൻവാർ ഹസൻ പിന്മാറിയത് തബാസുദിന് തുണയായി. സംയുക്ത പ്രതിപക്ഷത്തെ തുരത്താനാകുമെന്നു കൈറാനയിൽ തെളിയിക്കേണ്ടത് ബിജെപിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും ആവശ്യം.

പാൽഘർ: മഹാരാഷ്‌ട്രയിലെ കൊങ്കൺ മേഖല. ബിജെപിയിലെ ചിന്താമൺ വൻഗ 2.4 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റ്. വൻഗയുടെ മകൻ ശ്രീനിവാസ് വൻഗയെ സ്ഥാനാർഥിയാക്കി ശിവസേന ത്രികോണ മത്സരത്തിനു കളമൊരുക്കി. കോൺഗ്രസിൽനിന്ന് ഗോത്രവർഗ നേതാവ് രാജേന്ദ്ര ഗാവിറ്റിനെ കൂറുമാറ്റിയെടുത്ത് ബിജെപി സ്ഥാനാർഥിയാക്കി. കോൺഗ്രസ് ദാമോദർ ഷിംഗ്ഡയെ മത്സരിപ്പിക്കുന്നു. ഒരുതവണ ഇവിടെ ജയിച്ച ബഹുജൻ വികാസ് അഹഡിയും (ബിവിഎ) സിപിഎമ്മും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.


ഭണ്ഡാര-ഗോണ്ടിയ: മഹാരാഷ്‌ട്രയിലെ വിദർഭ മേഖലയിലെ സീറ്റ്. ബിജെപി എംപി നാനാ പട്ടോളെ രാജിവച്ച് കോൺഗ്രസിൽ ചേർന്നതുമൂലമുള്ള ഉപതെരഞ്ഞെടുപ്പ്. ബിജെപിയുടെ ഹേമന്ത് പഠ്‌ലെയും എൻസിപിയുടെ മധുകർ കുക്കാഡെയും തമ്മിലാണ് പ്രധാന മത്സരം. മുൻപ് പ്രഫുൽ പട്ടേലിന്‍റെ സീറ്റായിരുന്നു. 2014-ൽ പട്ടേലിനെ 1.5 ലക്ഷം വോട്ടിനാണ് പട്ടോളെ തോൽപിച്ചത്.

നാഗാലാൻഡ്: മുഖ്യമന്ത്രി നെയ്ഫിയു റിയോ ലോക്സഭാംഗത്വം രാജിവച്ചതുമൂലം ഉപതെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ഏക ലോക്സഭാ സീറ്റ്. റിയോ 2014-ൽ നാലുലക്ഷം വോട്ട് വ്യത്യാസത്തിൽ കോൺഗ്രസിനെ തോൽപിച്ചു. റിയോയും ബിജെപിയും ഉൾപ്പെട്ട ഭരണസഖ്യം എൻഡിപിപിയിലെ ടൊക്കീഹോ യെപ്തമിയെ സ്ഥാനാർഥിയാക്കി. നാഗാ പീപ്പിൾസ് ഫ്രണ്ടി(എൻപിഎഫ്)ന്‍റെ അപോക് ജമീറിനു കോൺഗ്രസ് പിന്തുണയുണ്ട്.

മഹാരാഷ്‌ട്രയിലെ പാലുസ് കാഡെഗാവ്, യുപിയിലെ നൂർപുർ, ബിഹാറിലെ ജോകിഹട്, ജാർഖണ്ഡിലെ ഗോമിയ, സിലി, മേഘാലയയിലെ അന്പാട്ടി, പഞ്ചാബിലെ ഷാകോട്, ഉത്തരാഖണ്ഡിലെ തരാളി, പശ്ചിമബംഗാളിലെ മഹേഷ്തല എന്നീ നിയമസഭാ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.