മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ: ബിജെപിക്കും ശിവസേനയ്ക്കും രണ്ടു സീറ്റ് വീതം, എൻസിപിക്ക് ഒന്ന്
മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ: ബിജെപിക്കും ശിവസേനയ്ക്കും രണ്ടു സീറ്റ് വീതം, എൻസിപിക്ക് ഒന്ന്
Friday, May 25, 2018 1:00 AM IST
മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ കൗൺസിലിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും രണ്ടു സീറ്റ് വീതം വിജയിച്ചു. എൻസിപിക്ക് ഒരു സീറ്റ് കിട്ടി. കോൺഗ്രസിന് ഒരിടത്തും വിജയിക്കാനായില്ല. ആറു സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഒരിടത്ത് വോട്ടെണ്ണൽ മാറ്റിവച്ചിരിക്കുകയാണ്. ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നു മത്സരിച്ചത്. പ്രതിപക്ഷത്ത് എൻസിപിയും കോൺഗ്രസും സഖ്യമുണ്ടാക്കിയിരുന്നു.

അമരാവതി, വാർധ-ചന്ദ്രപുർ, ഗഡ്ചിറോളി സീറ്റുകളാണു ബിജെപി വിജയിച്ചത്. നാസിക്, പർഭനി-ഹിംഗോളി സീറ്റുകൾ ശിവസേന വിജയിച്ചു. റായ്ഗഡ്-രത്നഗിരി-സിന്ധുദുർഗ് സീറ്റാണ് എൻസിപി വിജയിച്ചത്. ശിവസേനയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. രണ്ടു സീറ്റുകളും ശിവസേന പിടിച്ചെടുത്തതാണ്. കോൺഗ്രസിനാണു ദയനീയ തോൽവിയുണ്ടായത്. മത്സരിച്ച മൂന്നു സീറ്റുകളും കോൺഗ്രസ് തോറ്റു. 78 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ എൻസിപിക്ക് 21 സീറ്റാണുള്ളത്. കോൺഗ്രസിനും ബിജെപിക്കും 18 അംഗങ്ങൾ വീതമുണ്ട്. ശിവസേനയ്ക്ക് 11 അംഗങ്ങളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.