കോടിത്തിളക്കത്തിൽ മോദി,മുണ്ട് മുറുക്കി കോണ്‍ഗ്രസ്
കോടിത്തിളക്കത്തിൽ മോദി,മുണ്ട് മുറുക്കി കോണ്‍ഗ്രസ്
Thursday, May 24, 2018 1:05 AM IST
ന്യൂഡൽഹി: സംഭാവനകൾ കൂന്പാരമായില്ലെങ്കിൽ ഇനിയുള്ള പരിപാടികൾ ഗംഭീരമാകില്ലെന്ന ദുരവസ്ഥയിൽ കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം തികച്ചു സമയമില്ലാതിരിക്കേ കോണ്‍ഗ്രസിന്‍റെ ഖജനാവ് കാലിയാണെന്ന വിവരമാണ് പാർട്ടിക്കുള്ളിൽനിന്നു പുറത്തുവരുന്നത്. 2019ൽ നരേന്ദ്ര മോദി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കണമെങ്കിൽ കോണ്‍ഗ്രസിന് വലിയ ധനസമാഹരണം നടത്തേണ്ടി വരും.

അഞ്ചു മാസമായി പാർട്ടി സംസ്ഥാന ഓഫീസുകൾക്കുള്ള ഫണ്ടുകൾ അയയ്ക്കുന്നതുപോലും മുടങ്ങിയിരിക്കുകയാണ്. ചെലവു ചുരുക്കി വരുമാനം കൂട്ടണമെന്നാണ് പാർട്ടി ഘടങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം. പാർട്ടിയുടെ പണപ്പെട്ടി കാലിയായെന്ന വാർത്തകളോടു പ്രതികരിക്കാൻ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുർജേവാല തയാറായില്ല.

മോദി അധികാരത്തിൽ എത്തിയ ശേഷം നിർമാണം ആരംഭിച്ച ബിജെപി ആസ്ഥാനം കോടികൾ വാരിയെറിഞ്ഞു ചുരുങ്ങിയ കാലയളവിനുള്ളിൽ പൂർത്തിയായി പ്രവർത്തിച്ചു തുടങ്ങി. അതേസമയം തന്നെ സ്ഥലം അനുവദിച്ചു കിട്ടിയ കോണ്‍ഗ്രസ് ഹെഡ്ക്വാർട്ടേഴ്സിന്‍റെ പണി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

സ്ഥാനാർഥികൾക്ക് പ്രചാരണത്തിനും മറ്റുമുള്ള ചെലവിനായി എഐസിസി ആസ്ഥാനത്തു നിന്നു ഫണ്ട് നൽകുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഗോവ, മണിപ്പൂർ, കർണാടകം ഉൾപ്പടെയുള്ള സംസ്ഥാനങ്ങിൽ തെരഞ്ഞെടുപ്പു നടന്നപ്പോൾ ഹൈക്കമാൻഡിൽനിന്നുള്ള ധനസഹായം നമമാത്രമായിരുന്നു. അതതു സംസ്ഥാനങ്ങൾ ചെലവിനുള്ള പണം കണ്ടെത്തണമെന്നായിരുന്നു നിർദേശം. കർണാടകത്തിൽ തെരഞ്ഞെടുപ്പിനും മുൻപും പിൻപും കോണ്‍ഗ്രസിന്‍റെ പണമില്ലായ്മ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. കോടികൾ വാഗ്ദാനം ചെയ്തു ബിജെപി കുതിരക്കച്ചടവത്തിനൊരുങ്ങിയപ്പോൾ സ്വന്തം എംഎൽഎമാരെ പാർട്ടിക്കു കീഴിൽ ഉറപ്പിച്ചു നിർത്താൻ പോലും പണമിറക്കാനാകാതെ കോണ്‍ഗ്രസ് നട്ടം തിരിയുന്ന അവസ്ഥയിലെത്തിയിരുന്നു. ഒടുവിൽ, ഡി.കെ ശിവകുമാർ ഉൾപ്പടെ ധനികരായ സംസ്ഥാന നേതാക്കൾ രംഗത്തിറങ്ങിയതാണ് ആശ്വാസമായത്.


എഐസിസി ആസ്ഥാനത്തുനിന്നു പണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഈ വർഷം ആദ്യം കിഴക്കൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഒരു മുതിർന്ന നേതാവിന് അവിടേക്കുള്ള യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു.

കോടികളുടെ മോടിയില്ലാതെ കോണ്‍ഗ്രസ്

അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്‍റെ കണക്കനുസരിച്ച് 2013 മുതൽ 2016 വരെ 2,987 കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നായി ബിജെപിക്ക് 705 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ 167 സ്ഥാപനങ്ങളിൽ നിന്നായി കോണ്‍ഗ്രസിന് ലഭിച്ചത് 198 കോടി രൂപ മാത്രമായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷനു സമർപ്പിച്ച കണക്കുകൾ അനുസരിച്ച് 2014ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 588 കോടി രൂപ സംഭാവന ലഭിച്ചപ്പോൾ കോണ്‍ഗ്രസിന് ലഭിച്ചത് 350 കോടി രൂപയാണ്. മുൻ വർഷത്തേതിൽ നിന്ന് 81 ശതമാനം വർധിച്ച് 1034 കോടി രൂപയാണ് 2017ൽ ബിജെപിക്കു ലഭിച്ച സംഭാവന. കോണ്‍ഗ്രസിനാകട്ടെ മുൻ വർഷത്തേതിൽനിന്നു 14 ശതമാനം കുറഞ്ഞ് 225 കോടി രൂപ മാത്രം.

കൈവെടിഞ്ഞത് വ്യവസായ ലോകം

വലിയ വ്യവസായികളിൽ നിന്നുള്ള പാർട്ടി സംഭാവനയിൽ ഗണ്യമായ കുറവാണു വന്നിരിക്കുന്നത്. പാർട്ടിയുടെ കൈയിൽ കാശില്ലെന്ന് കോണ്‍ഗ്രസിന്‍റെ സോഷ്യൽ മീഡിയ വിഭാഗത്തിന് നേതൃത്വം നൽകുന്ന ദിവ്യ സ്പന്ദന തന്നെ പറഞ്ഞിരിക്കുന്നു. രാഷ്‌ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതിനുള്ള തെരഞ്ഞെടുപ്പു ബോണ്ടുകൾവഴിയും കോണ്‍ഗ്രസിനും കാര്യമായ സംഭാവന ലഭിക്കുന്നില്ല. ധനസമാഹരണത്തിനായി ഓണ്‍ലൈൻ പ്രചാരണങ്ങളുടെ വഴിയിലാണ് കോണ്‍ഗ്രസ് ഇപ്പോൾ.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.