ഇന്ത്യക്കുവേണ്ടി പ്രാർഥിക്കണമെന്ന് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ
ഇന്ത്യക്കുവേണ്ടി പ്രാർഥിക്കണമെന്ന് ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ
Wednesday, May 23, 2018 1:14 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ മതേതരത്വത്തിനും ഭരണഘടനയിലെ ജനാധിപത്യ മൂല്യങ്ങൾക്കുംവേണ്ടി പ്രാർഥിക്കണം എന്ന ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോയുടെ ഇടയലേഖനത്തിനെതിരേ രൂക്ഷവിമർശനങ്ങളും പരിഹാസവുമായി ആർഎസ്എസ് ബിജെപി നേതൃത്വം.

മതത്തിന്‍റെയും ജാതിയുടെയും പേരിൽ ഒരു തരത്തിലുള്ള വേർതിരിവും രാജ്യത്ത് അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചപ്പോൾ, ഇടയലേഖനത്തിനെതിരേ രൂക്ഷ വിമർശനങ്ങളാണ് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും ആർഎസ്എസ്, ബിജെപി നേതൃത്വവും നടത്തിയത്. കുറച്ചുകൂടി കടുത്ത ഭാഷയിൽ ഇത്തരം പ്രസ്താവനകൾക്കെതിരേ എതിർനീക്കങ്ങൾ ഉണ്ടാകുമെന്നായിരുന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്‍റെ മുന്നറിയിപ്പ്.

രാജ്നാഥ് സിംഗ്

ഡൽഹി ആർച്ച് ബിഷപിന്‍റെ ഇടയലേഖനം ഇതുവരെ കണ്ടിട്ടില്ല. എന്നാൽ, രാജ്യത്ത് ഒരു തരത്തിലുള്ള വിവേചനവും വച്ചുപൊറുപ്പിക്കില്ലെന്ന് പറയാനാകും. എന്നാൽ, രാജ്യത്തിന്‍റെ അഖണ്ഡതയിലോ മതേതരത്വത്തിലോ അന്തസിലോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല. സാമൂഹ്യസൗഹാർദം ഉറപ്പു വരുത്തുന്നതിലും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

മുക്താർ അബ്ബാസ് ന‌‌‌ഖ്‌വി

ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ മുൻവിധികളിൽനിന്നു പുറത്തുവരുകയാണു വേണ്ടത്. മുൻവിധിയോടെ നരേന്ദ്ര മോദി സർക്കാരിനെ നോക്കിക്കാണുന്നവർക്കു രാജ്യത്ത് മോദി കൊ ണ്ടുവന്ന പുരോഗതി കാണാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും മതത്തിന്‍റെയും ജാതിയുടെയും പേരിലുള്ള വേലിക്കെട്ടുകളെല്ലാം തന്നെ തകർത്തിരിക്കുന്നു എന്നും നഖ്‌വി അവകാശപ്പെട്ടു.

ഗിരിരാജ് സിംഗ്

മോദിസർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ഏതെങ്കിലും സമുദായങ്ങൾ ശ്രമിച്ചാൽ അതിനെതിരേ മറ്റു സമുദായങ്ങൾ രംഗത്തു വരികതന്നെ ചെയ്യും.

ആർച്ച്ബിഷപ്

മേയ് ആദ്യവാരം പുറത്തിറക്കിയ ഇടയലേഖനത്തിൽ രാജ്യം ശരിയായ വഴിക്കു നീങ്ങാൻ പ്രാർഥിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആർച്ച് ബിഷപ് ഡോ. കൂട്ടോ ഇന്നലെ പറഞ്ഞു. എല്ലാ പള്ളികളിലും സഭാ സ്ഥാപനങ്ങളിലും പ്രാർഥനയും ഉപവാസവും നടക്കും. തങ്ങളുടെ തന്നെ ആദ്ധ്യാത്മിക നവീകരണത്തിനും അതുവഴി രാജ്യത്തിന്‍റെ നവീകരണത്തിനും വേണ്ടിയാണിത്. രാജ്യത്തു നടക്കുന്ന എല്ലാ സംഭവങ്ങളും ഉള്ളിൽ വച്ച് അടുത്ത തെരഞ്ഞെടുപ്പിനെയും അടുത്ത സർക്കാരിനെയും നോക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. എല്ലാ സർക്കാരിനും ജനങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാൻ കടമയുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു.


ആർഎസ്എസ്, ബിജെപി

മതത്തിന്‍റെയോ ജാതിയുടെയോ പേരിൽ എന്തെങ്കിലും പ്രേരണ നൽകുന്നതു ശരിയല്ലെന്ന് ബിജെപി വക്താവ് എൻ.സി. ഷൈന പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും നേർക്ക് സഭയുടെ നേരിട്ടുള്ള ആക്രമണമാണ് ഇടയലേഖനമെന്നാണ് ആർഎസ്എസ് നേതാവ് രാകേഷ് സിംഗ് പറഞ്ഞത്. മതപരിവർത്തനത്തിന് ഉൾപ്പെടെയുള്ള ഫണ്ടുകൾ മോദി ഭരണത്തിൻ കീഴിൽ നിലച്ചതോടെയാണ് ഇത്തരം വിമർശനങ്ങൾ ഉയരുന്നതെന്നായിരുന്നു രാകേഷ് സിൻഹയുടെ ആരോപണം.

ഇടയലേഖനത്തിൽ പറയുന്നത്

ഡൽഹി അതിരൂപതയ്ക്കു കീഴിലുള്ള എല്ലാ പള്ളികൾക്കുമായുള്ള ഇടയലേഖനത്തിൽ പ്രക്ഷുബ്ധമായ രാഷ്‌ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇത് ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന ജനാധിപത്യമൂല്യങ്ങൾക്കും രാജ്യത്തിന്‍റെ മതേതര സ്വഭാവത്തിനും ഭീഷണിയാകുന്നു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ രാഷ‌്ട്രീയ പ്രവർത്തകർക്കു വേണ്ടിയും പ്രാർഥിക്കണം.

2019ലേക്ക് നോക്കുന്പോൾ നമുക്ക് ഒരു പുതിയ സർക്കാരാണു വരാൻ പോകുന്നത്. ഈ സാഹചര്യത്തിൽ മേയ് 13 മുതൽ രാജ്യത്തിനുവേണ്ടി പ്രത്യേക പ്രാർഥനകൾ നടത്തണം. വെള്ളിയാഴ്ചകളിൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ഉപവസിച്ചു പ്രാർഥിക്കണമെന്നും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.