കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് യെച്ചൂരിയെ പങ്കെടുപ്പിക്കാൻ പിബി തീരുമാനം
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് യെച്ചൂരിയെ പങ്കെടുപ്പിക്കാൻ പിബി തീരുമാനം
Tuesday, May 22, 2018 1:30 AM IST
ന്യൂഡൽഹി: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങിലേക്കു വ്യക്തിപരമായി ക്ഷണിക്കുന്നതിനായി കുമാരസ്വാമി ഫോണിൽ വിളിച്ചിരുന്നു. ഒൗപചാരികതയുടെ പേരിൽ നേരിട്ടു വന്നു തന്നെ ക്ഷണിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

കർണാടകയിൽ ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു എന്ന അമിത്ഷായുടെ വാക്കുകൾ കുതിരക്കച്ചവടം നടത്താൻ കഴിയാത്തതിലുള്ള നിരാശയാണ്. കർണാടകയിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞു. അതംഗീകരിക്കാൻ അമിത്ഷായും പാർട്ടിയും തയാറാകണമെന്നും യെച്ചൂരി പറഞ്ഞു.

കർണാടകയിൽ കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യരൂപീകരണ സമയത്ത് ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് അതു മാധ്യമപ്രവർത്തകർതന്നെ അങ്ങനെയാണല്ലോ പറയുന്നതെന്ന് പറഞ്ഞ് യെച്ചൂരി ചിരിച്ച് ഒഴിവായി. സിപിഎം പശ്ചിമബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിൽനിന്ന് കനത്ത ആക്രമണങ്ങൾ നേരിടുന്പോൾ കർണാടകയിലെ സത്യപ്രതിജ്ഞാചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം ആയിരിക്കും യെച്ചൂരിക്കും പങ്കെടുക്കേണ്ടിവരിക. നിലവിലെ സാഹചര്യത്തിൽ കർണാടയിലെ വേദിയിൽനിന്ന് സിപിഎമ്മിന് ഇതിന്‍റെ പേരിൽ ഒഴിവായി നിൽക്കാനും കഴിയില്ല.

കർണാടക മുഖ്യമന്ത്രിയായി എച്ച്. ഡി. കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ സിപിഎം ജനറൽസെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം വേദി പങ്കിടേണ്ടിവരുമെന്നതും കോണ്‍ഗ്രസ് സഖ്യസർക്കാരാണ് അധികാരമേൽക്കുന്നത് എന്നതും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ, ചർച്ചകൾക്കൊടുവിൽ യെച്ചൂരി സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴേയിറക്കുകയെന്നതാണ് പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന ലക്ഷ്യമെന്നു ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. ജെഡിഎസ് കേരളത്തിൽ എൽഡിഎഫിന്‍റെ ഭാഗമാണെന്ന കാര്യവും ഉയർന്നുവന്നു.

ജെഡിഎസിനെയും കോണ്‍ഗ്രസിനെയും ഒന്നിച്ചുനിർത്തുന്നതിൽ യെച്ചൂരിയും പങ്ക് വഹിച്ചിരുന്നു. എന്നാൽ, ബംഗാളിലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് സിപിഎം അടക്കമുള്ള പ്രതിപക്ഷപാർട്ടികൾക്കുനേരേ വൻ അക്രമം അഴിച്ചുവിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി യെച്ചൂരി മമതയ്ക്കൊപ്പം വേദി പങ്കിടുന്നതിലെ അനൗചിത്യം ഒരുവിഭാഗം നേതാക്കൾ പിബിയിൽ ഉന്നയിച്ചു. ഇതിനിടെ, പിബി അംഗം മുഹമ്മദ് സലിമിന്‍റെ മകൻ റസൽ അസീസിനെതിരേ ബംഗാൾ പോലീസിന്‍റെ സിഐഡി വിഭാഗം ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഹൈദരാബാദ് പാർട്ടി കോണ്‍ഗ്രസിനു ശേഷം ആദ്യമായി ഇന്നലെ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ സംഘടനാ ചുമതലകളിൽ കാര്യമായ മാറ്റങ്ങൾ വേണ്ടെന്നാണു തീരുമാനം. എസ്. രാമചന്ദ്രൻ പിള്ള സംഘടനാ ചുമതലയിൽ തുടരും. ഇതു സംബന്ധിച്ച പോളിറ്റ് ബ്യൂറോ ശിപാർശകൾ കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കും. കേന്ദ്ര കമ്മിറ്റിയാണ് അന്തിമതീരുമാനം എടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.