യെദിയൂരപ്പയുടെ 55 മണിക്കൂർ വാഴ്ചയുടെ അവസാന പകൽ
യെദിയൂരപ്പയുടെ 55 മണിക്കൂർ വാഴ്ചയുടെ അവസാന പകൽ
Sunday, May 20, 2018 2:15 AM IST
55 മണിക്കൂർ കർണാടകത്തിന്‍റെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ബി.എസ്. യെദിയൂരപ്പ രാജിവച്ചു. വ്യാഴം രാവിലെ ഒന്പതു മുതൽ ശനി വൈകുന്നേരം നാലുവരെ നീണ്ട ഭരണം. ഭൂരിപക്ഷമില്ലാതെ പദവിയിലിരുന്ന യെദിയൂരപ്പയുടെ രാജിദിനത്തിലെ സംഭവങ്ങൾ:

രാവിലെ 6.50: റെയ്ച്ചൂർ റൂറൽ എംഎൽഎ ബാസവന ‌ഗൗഡയ്ക്കു ബിജെപി നേതാവ് ജനാർദന റെഡ്ഡി നൂറുകണക്കിനു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തെന്നാരോപിച്ചു കോൺഗ്രസ് പോലീസിൽ പരാതി നൽകി.

7.00: ഹൈദരാബാദിൽനിന്നു കോൺഗ്രസ് എംഎൽഎമാരുമായി രണ്ടു ബസുകൾ എത്തി.

8.35: ബിജെപി വിശ്വാസവോട്ട് നേടില്ലെന്നു കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ.

8.30: ഞങ്ങൾ മന്ത്രിസഭ ഉണ്ടാക്കുമെന്ന് ഗുലാം നബി ആസാദ്.

8.42: ഭൂരിപക്ഷം ഉറപ്പെന്നും ജനക്ഷേമകരമായ കുറേ തീരുമാനങ്ങൾ നാളെ എടുക്കുമെന്നും ബി.എസ്. യെദിയൂരപ്പ.

8.57: ഷാംഗ്രി ലാ ഹോട്ടലിൽ ബിജെപി എംഎൽഎമാരെ കാണാൻ യെദിയൂരപ്പ എത്തി.

9.18: കോൺഗ്രസ് എംഎൽഎ ആനന്ദ് സിംഗ് ഇപ്പോൾ കൂടെയില്ലെങ്കിലും യഥാസമയം നിയമസഭയിലെത്തി കോൺഗ്രസിനു വോട്ട് ചെയ്യുമെന്നു കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി.

10.20: കോൺഗ്രസ് എംഎൽഎമാർ ഹോട്ടൽ ഹിൽട്ടണിൽനിന്നു നിയമസഭയിലേക്കു നീങ്ങുന്നു.

10.32: സുപ്രീംകോടതിയിൽ കേസ് വാദം തുടങ്ങി. കോൺഗ്രസിനുവേണ്ടി അഭിഷേക് മനു സിംഗ്‌വിയും കപിൽ സിബലും. മറുപക്ഷത്തു മുകുൾ റോഹ്തഗി, മനിന്ദർ സിംഗ്, തുഷാർ മേത്ത.

10.40: യെദിയൂരപ്പയും ബിജെപി എംഎൽഎമാരും വിധാൻ സൗധയിൽ.

11.00: നിയമസഭ ചേർന്നു, സത്യപ്രതിജ്ഞ തുടങ്ങി.

11.00: കെ.ജി. ബൊപ്പയ്യയെ മാറ്റണമെന്ന കോൺഗ്രസ് വാദം സ്വീകരിക്കണമെങ്കിൽ ബൊപ്പയ്യയുടെ പക്ഷം കേൾക്കണം, അപ്പോൾ വിശ്വാസവോട്ട് നീണ്ടുപോകുമെന്ന് ജസ്റ്റീസ് അരവിന്ദ് ബോബ്ഡെ.

11.11: ബൊപ്പയ്യയെ മാറ്റണമെന്ന ആവശ്യം കോൺഗ്രസ് ഉപേക്ഷിച്ചു. വിശ്വാസവോട്ട് ലൈവായി ചാനലിൽ കാണിച്ച് സുതാര്യത ഉറപ്പുവരുത്തണമെന്നു കോടതി. സ്വീകാര്യമെന്നു കോൺഗ്രസ്. ഹർജി തീർപ്പാക്കി സുപ്രീംകോടതി.

11.29: ആവശ്യം നേടിയെന്നു കോൺഗ്രസ്, ഒന്നും നേടിയില്ലെന്നു ബിജെപി.

11.50: നിയമസഭയിലേക്കു ജയിച്ചതിനെത്തുടർന്നു ബി.എസ്. യെദിയൂരപ്പയും ബി. ശ്രീരാമുലുവും ലോക്സഭാംഗത്വം രാജിവച്ചു നൽകിയ കത്ത് സ്വീകരിച്ചതായി ലോക്സഭാ സ്പീക്കർ.

12.56: യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ഒരു കോൺഗ്രസ് എംഎൽഎയുടെ ഭാര്യയെ വിളിച്ച്, ഭർത്താവ് കൂറുമാറിയാൽ 15 കോടിയോ മന്ത്രിസ്ഥാനമോ നൽകാമെന്നു പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്.


12.59: ആനന്ദ് സിംഗ്, പ്രതാപ് ഗൗഡ എന്നീ കോൺഗ്രസ് എംഎൽഎമാരെ ബിജെപി എംഎൽഎ സോമശേഖര റെഡ്ഡി ഗോൾഡ് ഫ്ളിഞ്ച് ഹോട്ടലിൽ തടഞ്ഞുവച്ചിരിക്കുന്നതായി വാർത്ത.

1.10: ബി.സി. പാട്ടീൽ എന്ന എംഎൽഎയ്ക്കു യെദിയൂരപ്പ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യുന്നതായ ശബ്ദരേഖ കോൺഗ്രസ് പുറത്തുവിടുന്നു.

1.12: ഗോൾഡ് ഫ്ളിഞ്ച് ഹോട്ടലിലേക്കു പോലീസ്. പ്രതാപ് ഗൗഡ പോലീസിന്‍റെ കാറിൽ വിധാൻ സൗധയിലേക്ക്.

1.40: എച്ച്.ഡി. കുമാരസ്വാമി ചന്നപട്ടണ സീറ്റ് നിലനിർത്തി. രാമനഗര ഉപേക്ഷിച്ചു.

2.00: യെദിയൂരപ്പ രാജിവയ്ക്കുമെന്നു മാധ്യമങ്ങൾ.

2.43: വിശ്വാസവോട്ടിനു മുന്പു യെദിയൂരപ്പ രാജിവയ്ക്കുമെന്നു കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. കാരണം, ബിജെപിക്ക് ആരെയും ചാക്കിലാക്കാനായില്ല.

2.45: ബിജെപി നേതാക്കളായ ശ്രീരാമുലുവും മുരളീധർ റാവുവും കോൺഗ്രസ് എംഎൽഎ ബി.സി. പാട്ടീലുമായി സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. മൂന്നരയ്ക്കു ചേരാനായി നിയമസഭ പിരിഞ്ഞു. ആനന്ദ് സിംഗ് വിധാൻ സൗധയിലെത്തി കോൺഗ്രസ് നേതാക്കളുടെ കൂടെ ചേർന്നു.

3.00: വിധാൻ സൗധയിൽ യെദിയൂരപ്പയുടെ മുറിയിലേക്കു ബിജെപി നേതാക്കൾ. അടച്ചിട്ട മുറിയിൽ ഗൗരവമായ ചർച്ച. ഡൽഹിയിലുള്ള അമിത് ഷായുമായി ടെലിഫോണിൽ ബന്ധപ്പെടുന്നു. രാജിധാരണ പ്രബലപ്പെടുന്നു.

3.30: നിയമസഭ വീണ്ടും ചേർന്നു. ബാക്കി അംഗങ്ങൾ നേരത്തേ വരാതിരുന്ന രണ്ടു പേരടക്കം - സത്യപ്രതിജ്ഞ നടത്തുന്നു.

3.40: യെദിയൂരപ്പ വിശ്വാസപ്രമേയം വായിച്ചു പ്രസംഗം തുടങ്ങി. വികാരഭരിതനായാണു സംസാരം.

4.05: താൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി യെദിയൂരപ്പ പ്രഖ്യാപിച്ചു.

4.19: യെദിയൂരപ്പ രാജിക്കത്തുമായി രാജ്ഭവനിൽ. ഗവർണർക്കു കത്തു കൈമാറി.

4.26: ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാതെനിന്ന കോൺഗ്രസ്, ജെഡിഎസ്, ബിഎസ്പി, സ്വതന്ത്ര അംഗങ്ങളെ അഭിനന്ദിക്കുന്നതായി ഗുലാം നബി ആസാദ്.

4.29: ജനാധിപത്യവിജയം, പ്രാദേശിക സഖ്യവിജയം: മമത ബാനർജിയുടെ ട്വീറ്റ്.

4.35: പാവം യെദിയൂരപ്പ. പാവകളിക്കാർ പരാജയപ്പെടുന്പോൾ പാവ വീണുടയുന്നു: ചിദംബരത്തിന്‍റെ ട്വീറ്റ്.

4.36: ഓപ്പറേഷൻ താമര പൊളിഞ്ഞു: കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല.

4.53: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും അട്ടിമറിക്കാനാവില്ലെന്ന പാഠം ബിജെപിയും ആർഎസ്എസും പഠിച്ചുകാണുമെന്നു ഞാൻ കരുതുന്നു: രാഹുൽ ഗാന്ധി. പ്രതിപക്ഷം ഒന്നിച്ചുനിന്നു ബിജെപിയെ തുരത്തിയതിൽ അഭിമാനിക്കുന്നെന്നും രാഹുൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.