കർശന നിർദേശങ്ങളുമായി സുപ്രീംകോടതി
കർശന നിർദേശങ്ങളുമായി സുപ്രീംകോടതി
Saturday, May 19, 2018 1:48 AM IST
ന്യൂഡൽഹി: കർണാടക മുഖ്യമ ന്ത്രിയായി അധികാരമേറ്റ ബി. എസ്. യെദിയൂരപ്പ ഇന്നു വൈകുന്നേരം നാലിനു മുന്പ് ഭൂരിപക്ഷം തെളിയിക്കണമെന്നു സുപ്രീംകോടതി.

രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പു നടത്തണം എന്ന ആവശ്യം നിരാകരിച്ചാണ് സുപ്രീംകോടതി വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകിയത്. വിശ്വാസ വോട്ടെടുപ്പിനു കൂടുതൽ സമയം അനുവദിക്കണം എന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നതിനുള്ള പ്രോടെം സ്പീക്കർ മുതിർന്ന അംഗമായിരിക്കണമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇക്കാര്യം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നില്ല. ബിജെപി ഇതു മുതലെടുത്ത് ഗവർണർ വഴി മുൻ സ്പീക്കർ കെ.ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കർ ആക്കിയതു പിന്നീട് വിവാദങ്ങൾക്കു വഴി തെളിച്ചു.

ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡേ, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു നിർദേശം നൽകിയത്. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച ഗവർണർ വാജുഭായി വാലയുടെ നടപടിക്കെതിരേ കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡോ. ജി പരമേശ്വരയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമിയും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

യെദിയൂരപ്പ ഗവർണർക്കു 15, 16 തീയതികളിൽ നൽകിയ കത്തുകൾ മുകുൾ റോഹ്തഗി കോടതിയിൽ വായിച്ചു. ഭൂരിപക്ഷം ഉണ്ടെന്ന് യെദിയൂരപ്പ അവകാശപ്പെടുന്ന കത്തിൽ ആരുടെയും പേരുകൾ പരാമർശിച്ചിരുന്നില്ല. പേരുകൾ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു റോഹ്തഗിയുടെ വാദം.


മറ്റു രണ്ടു പാർട്ടികളിൽ നിന്നും യെദിയൂരപ്പയെ പിന്തുണയ്ക്കുന്നവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ആശങ്കയുടെ അന്തരീക്ഷമാണുള്ളത്. എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റിയിരിക്കുന്നു. അവരെ വോട്ട് ചെയ്യാൻ അനുവദിക്കുമോ എന്നു പോലും ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും റോഹ്തഗി ആരോപിച്ചു.

യെദിയൂരപ്പയുടെ കത്തുകൾ പരിശോധിച്ച സുപ്രീംകോടതി ബെഞ്ച്, തങ്ങൾക്കു മുന്നിൽ രണ്ട് സാധ്യതകളാണുള്ളതെന്നു പറഞ്ഞു.

ഒന്ന്, ഗവർണറുടെ നടപടിയുടെ നിയമസാധുത പരിശോധിക്കാൻ പരാതിയിൽ വിശദമായ വാദം കേൾക്കാം. രണ്ട്, ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഉത്തരിവിറക്കാം. ആർക്കും കൂടുതൽ സമയം നൽകില്ലെന്നും കോടതി വ്യക്തമാക്കി.

ഇതിനിടെ കുറച്ച് അംഗങ്ങളുള്ള കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നത് ശരിയാണോ എന്ന് കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ചോദിച്ചു.


നിർദേശങ്ങൾ

* ഇന്നു നാലുമണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയിരിക്കണം.

* വോട്ടെടുപ്പിന്‍റെ രീതി പ്രോ ടെം സ്പീക്കർക്കു തീരുമാനിക്കാം.

* രഹസ്യ ബാലറ്റ് പാടില്ല

* ആഗ്ലോ ഇന്ത്യൻ പ്രതിനിധിയെ ഇപ്പോൾ നോമിനേറ്റ് ചെയ്യരുത്.

* ഭൂരിപക്ഷം തെളിയിക്കും വരെ യെദിയൂരപ്പ സർക്കാർ സുപ്രധാന നയതീരുമാനങ്ങൾ എടുക്കരുത്.

* എംഎൽഎമാരുടെ സുരക്ഷ കർണാടക ഡിജിപി ഉറപ്പു വരുത്തണം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.