രാജ്യം ഉറ്റുനോക്കിയ ആറാം നന്പർ കോടതിമുറി
രാജ്യം ഉറ്റുനോക്കിയ ആറാം നന്പർ കോടതിമുറി
Saturday, May 19, 2018 12:55 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ആറാം നന്പർ കോടതി മുറിയിലേക്കാണു രാജ്യം ഇന്നലെ ഉറ്റുനോക്കിയത്. നടപടികൾ ആരംഭിക്കുന്നതിനും 45 മിനിറ്റ് മുൻപേ മുറിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞു. ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡേ, അശോക് ഭൂഷൺ എന്നിവർ 10.40ന് ബെഞ്ചിലിരുന്നു.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, പി. ചിദംബരം എന്നിവർ പരാതിക്കാരായ കോണ്‍ഗ്രസിനും ജെഡിഎസിനും വേണ്ടി ഹാജരായി.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്രസർക്കാരിനു വേണ്ടിയും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കർണാടക സർക്കാരിനും ഗവർണർക്കുംവേണ്ടിയും ഹാജരായി. ബി.എസ്. യെദിയൂരപ്പയ്ക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റൊഹ്തഗിയും ഹാജരായി. വാദപ്രതിവാദങ്ങൾ ഒരു മണിക്കൂറിലധികം നീണ്ടു. 15,16 തീയതികളിൽ യെദിയൂരപ്പ ഗവർണർ വാജുഭായി വാലയ്ക്കു നൽകിയ രണ്ടു കത്തുകൾ മുകുൾ റോഹ്തഗി ഹാജരാക്കി.

സുപ്രീംകോടതിയിൽ നടന്ന വാദത്തിന്‍റെ സംക്ഷിപ്ത രൂപം

മുകുൾ റോഹ്തഗി: ആരാണു സർക്കാർ രൂപീകരിക്കുന്നതെന്നു നോക്കുകയാണു ഗവർണറുടെ ഏക ചുമതല. കോണ്‍ഗ്രസും ജെഡിഎസും നല്കിയ കത്തിൽ രണ്ടു പേരുടെ ഒപ്പില്ല. അവർ ഗവർണർക്കു നൽകിയത് മറ്റൊരു കത്താണെന്നാണു കരുതുന്നത്. പ്രസ്തുത കത്ത് ഗവർണർക്കു നൽകിയിട്ടില്ലെങ്കിൽ പരാതി ഇനി കേൾക്കുന്നതിൽ കാര്യമില്ല. അവർ എംഎൽഎമാരെ തടഞ്ഞുവച്ചിരിക്കുകയാണ്.

ജസ്റ്റീസ് എ.കെ സിക്രി: ആത്യന്തികമായി ഇത് സംഖ്യകളുടെ കളിയാണ്. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് സർക്കാർ രൂപീകരിക്കാൻ തെരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിന് ആദ്യവും ഏറ്റവും വലിയ കക്ഷിക്കു രണ്ടാമതും അവസരം നൽകണമെന്നാണ്. മൂന്നാമതായാണു തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ പരിഗണിക്കേണ്ടത്. എന്നാൽ, ഇക്കാര്യങ്ങൾ സർക്കാരിയ കമ്മീഷൻ നിയമപരമായി നിഷ്കർഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ രണ്ടു കാര്യങ്ങളാണു കോടതി മുന്നോട്ടു വയ്ക്കുന്നത്.

1. ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത് ശരിയോ തെറ്റോ എന്നു പരിശോധിക്കാം.

2. വിശ്വാസവോട്ടെടുപ്പ് നടത്തണം, അത് ശനിയാഴ്ച തന്നെ വേണം.

അഭിഷേക് മനു സിംഗ്‌വി: ആരെയാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിച്ചതെന്നാണ് ചോദ്യം. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ മാറ്റി നിർത്തി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിലും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം നൽകിയതിലുമുള്ള ഗവർണറുടെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണം. കോടതി നിർദേശിച്ച രണ്ടു മാർഗങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കട്ടെ.

യെദിയൂരപ്പ ആദ്യം കത്ത് നൽകിയത് 15നാണ്. എന്നാൽ, ഒൗദ്യോഗിക ഫലപ്രഖ്യാപനം വന്നത് 16നാണ്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ തങ്ങളാണ് ഏറ്റവും വലിയ കക്ഷി എന്ന് അവർ അവകാശപ്പെട്ടുകഴിഞ്ഞിരുന്നു.

കോണ്‍ഗ്രസും ജെഡിഎസും നൽകിയ കത്തിൽ രണ്ടു പേരുടെ ഒപ്പില്ലെങ്കിൽതന്നെ അവർ 115 എംഎൽഎമാരുണ്ട്.

117 പേരുകളുമായി ഒരു കത്തും 104 പേരുകളുമായി മറ്റൊരു കത്തും ലഭിക്കുന്പോൾ 104 എന്നത് 117നെക്കാൾ വലുതാണ് എന്ന് ഗവർണർ എങ്ങനെ തീരുമാനിക്കും.

കോടതി പറഞ്ഞത് അനുസരിച്ചാണെങ്കിൽ സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഗതിമാറ്റത്തിനുള്ള സാധ്യതയുണ്ട്. പക്ഷേ അത് ഏറ്റവും വലിയ കക്ഷിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ്. ഇവിടെ 104 അംഗങ്ങൾ മാത്രമാണുള്ളത്. ഏഴു പേർ കൂടി പിന്തുണയ്ക്കും എന്നു പറയുന്നു. അതുകൂടി ഉറപ്പായാൽ മാത്രമേ അവരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ കഴിയൂ. ഏറ്റവും വലിയ കക്ഷിക്ക് ഭൂരിപക്ഷം ഇല്ലാതിരിക്കേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം എന്ന് നിയമം അനുശാസിക്കുന്നില്ല.

ജസ്റ്റീസ് എ.കെ. സിക്രി: ഈ സാഹചര്യത്തിൽ വാദം കേൾക്കുകയും ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്താലും ഈ പ്രശ്നത്തിന് അതൊരു പ്രായോഗിക പരിഹാരം ആകില്ല. അതുകൊണ്ടാണ് ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറയുന്നത്.


കപിൽ സിബൽ: ഭരണഘടനാപരമായ പദവിയിൽ നിന്നുള്ള വിവേചനം ഭരണഘടനാപരമായ നിയമത്തിൽ ഒതുക്കിനിർത്തിയിരിക്കുകയാണ്. (സർക്കാരിയ കമ്മീഷൻ റിപ്പോർട്ടിലെ പ്രസ്തുത ഭാഗം വായിക്കുന്നു.)

യെദിയൂരപ്പ ഗവർണർക്കു നൽകിയ കത്തിൽ പറയുന്നത് ഏറ്റവും വലിയ കക്ഷിയാണെന്നും ഭൂരിപക്ഷ പിന്തുണ ഉണ്ടെന്നുമാണ്. ഇക്കാര്യം ഉറപ്പാണെങ്കിൽ ആ പിന്തുണ വെളിപ്പെടുത്തേണ്ടതാണ്. ഇവിടെയാണ് ഗവർണറുടെ വിവേചനം വരുന്നത്. ചെയ്ത നടപടി ഭരണഘടനാപരമായ അധാർമികത തന്നെയാണ്.

യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ കോണ്‍ഗ്രസിന്‍റെയോ ജെഡിഎസിന്‍റെയോ പിന്തുണ കൂടിയേ തീരൂ എന്നു വ്യക്തമാണ്. മറ്റൊരു വഴിയും ഇല്ല.

തുഷാർ മേത്ത: എംഎൽഎമാരുടെ ഒപ്പോടുകൂടി ഒരു കത്തും ഗവർണർക്കും ലഭിച്ചിട്ടില്ല. ഗവർണർക്കു ലഭിച്ച കത്തിൽ പേരുകൾ മാത്രമേയുള്ളൂ. ആരുടെയും ഒപ്പുകളില്ല.

പി. ചിദംബരം: വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതു വരെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ എംഎൽഎ ആയി നിയമിക്കരുത്. (മുകുൾ റോഹ്തഗി ഇതിനെ എതിർക്കുന്നു.)

ജസ്റ്റീസ് എ.കെ. സിക്രി: മിസ്റ്റർ റോഹ്തഗി. ഇതു വളരെ വ്യക്തമാണ്. നിങ്ങൾ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുന്നതു വരെ ഇത്തരം നിയമനങ്ങൾ നടത്താൻ പാടില്ല.

മുകുൾ റോഹ്തഗി: ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. എംഎൽഎമാർ എത്തിച്ചേരാനുണ്ട്. വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച തന്നെ നടത്തരുത്. കുറഞ്ഞത് മൂന്നു ദിവസത്തെ സമയം എങ്കിലും അനുവദിക്കണം. എംഎൽഎമാർക്കു ഭയവും ആശങ്കയുമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം.

റാം ജത്‌മലാനി: ഈ വിഷയത്തിൽ ഗവർണറുടെ നടപടിയിൽ ലജ്ജ തോന്നുന്നു. ഒരു രാഷ്‌ട്രീയപാർട്ടിക്കുംവേണ്ടിയല്ല ഹാജരായിട്ടുള്ളത്. ശാരീരികമായി ഇനിയെത്ര നാൾ ശക്തനായിരിക്കും എന്നറിയില്ല. എന്നാൽ, ബൗദ്ധിക ശക്തിയുള്ള കാലത്തോളും മുന്നോട്ടു പോകും. ഗവർണറുടെ ഇത്തരത്തിലുള്ള നടപടികൾ കണ്ട് നിശബ്ദനായിരിക്കാൻ കഴിയില്ല. പരസ്യമായി അഴിമതി നടത്താനുള്ള തുറന്ന ക്ഷണമാണ് ഗവർണർ നടത്തിയിരിക്കുന്നത്.

ജസ്റ്റീസ് എ.കെ. സിക്രി: ഗവർണറുടെ നടപടി ശരിയോ തെറ്റോ എന്നു പരിശോധിക്കുന്പോൾ ഈ വിഷയങ്ങൾ തീർച്ചയായും കോടതി പരിഗണിക്കും.


കോടതിയുടെ ഉത്തരവ്

ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിൽ ഗവർണറുടെ നടപടി ശരിയോ തെറ്റോ എന്നു തീരുമാനിക്കാൻ വിശദമായ വാദം കേൾക്കേണ്ടത് ആവശ്യമാണ്. ഇതിനു കൂടുതൽ സമയം ആവശ്യമുള്ളതുകൊണ്ട് ഉടനടി ഒരു വിധി പുറപ്പെടുവിക്കാനാകില്ല.

ഏതു കക്ഷിക്കാണ് ഭൂരിപക്ഷം എന്നു തെളിയിക്കുന്നതിന് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണം. 16.5.18ൽ ഗവർണർ ബിജെപിക്കു നൽകിയ കത്തിൽ ഇതിന് 15 ദിവസം വരെ അനുവദിച്ചതായി കാണുന്നുണ്ട്.

എന്നാൽ, ഈ വിഷയത്തിലെ എല്ലാ സാഹചര്യങ്ങളും പരിശോധിക്കുന്പോൾ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച തന്നെ നടത്തണമെന്നാണ് കോടതിയുടെ നിർദേശം.

വിശ്വാസവോട്ടെടുപ്പിനുള്ള നിബന്ധനകൾ

പ്രോ ടെം സ്പീക്കറെ ഉടൻതന്നെ നിയമിക്കണം.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും ശനിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യണം.
ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള വിശ്വാസ വോട്ടെടുപ്പ് പ്രോ ടെം സ്പീക്കറുടെ മേൽനോട്ടത്തിൽ നാലു മണിക്കു മുൻപായി നടക്കണം

(എംഎൽഎമാരുടെ)സുരക്ഷയ്ക്ക് കർണാടക ഡിജിപി നേരിട്ടു മേൽനോട്ടം വഹിക്കണം.
വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാകുന്നതു വരെ സംസ്ഥാന സർക്കാർ സുപ്രധാന നയ തീരുമാനങ്ങളൊന്നും എടുക്കുന്നില്ലെന്ന് മുകുൾ റോഹ്തഗി ഉറപ്പു വരുത്തണം.

ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നിയമിക്കില്ലെന്ന കാര്യത്തിൽ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പുവരുത്തണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.