ജനാധിപത്യം അവഹേളിക്കപ്പെടുന്നു: യശ്വന്ത് സിൻഹ
ജനാധിപത്യം അവഹേളിക്കപ്പെടുന്നു: യശ്വന്ത് സിൻഹ
Sunday, April 22, 2018 1:41 AM IST
ന്യൂഡൽഹി: അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതിരിക്കാനുള്ള ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്‍റെ നടപടികൾ ജനാധിപത്യത്തെ അവഹേളിക്കലാണെന്നു മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. സുപ്രീം കോടതിയുടെ ഒരു ചിറകും ചീഞ്ഞുനാറുകയാണ്- സിൻഹ പറഞ്ഞു.

ബിജെപിയുടെ ഇന്നത്തെ നില പരിതാപകരമായതു കൊണ്ടുകൂടിയാണ് താൻ പാർട്ടി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതാനും വർഷങ്ങളായി മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനം നടത്തി വരുകയായിരുന്ന സിൻഹ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. രാജ്യത്തിന്‍റെ സാന്പത്തിക നില തകർച്ചയിലേക്കു കൂപ്പുകുത്തുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. 2019ലെ തെരഞ്ഞെടുപ്പിനു മുന്പായെങ്കിലും തെറ്റു തിരുത്താനായി പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാൻ തയാറാകണമെന്നാവശ്യപ്പെട്ട് അടുത്തിടെ ബിജെപി എംപിമാർക്കു സിൻഹ കത്തയച്ചിരുന്നു.


അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ വിദേശകാര്യം, ധനം എന്നീ സുപ്രധാന വകുപ്പുകൾ യശ്വന്ത് കൈകാര്യം ചെയ്തിരുന്നു. ചന്ദ്രശേഖർ മന്ത്രിസഭയിലും ഇദ്ദേഹം ധനമന്ത്രിയായിരുന്നു. 24 വർഷക്കാലം ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിൻഹ 1984ലാണ് ജനതാ പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിൽ വന്നത്. രണ്ടു വർഷത്തിനകം ദേശീയ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം 1988ൽ രാജ്യസഭാംഗമായി. പിറ്റേവർഷം ജനതാദൾ രൂപവത്കരിച്ചപ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു. ജനതാദളിലെ പിളർപ്പിനെ തുടർന്ന് ബിജെപിയിലെത്തി.

ഇതേസമയം, കുറച്ചുകാലമായി കോണ്‍ഗ്രസിന്‍റെ കുഴലൂത്തുകാരനാണു യശ്വന്ത് സിൻഹയെന്നു ബിജെപി വക്താവ് അനിൽ ബലൂണി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.