മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടി തമിഴ്നാട് ഗവർണർ മാപ്പ് പറഞ്ഞു
മാധ്യമ പ്രവർത്തകയുടെ കവിളിൽ തലോടി തമിഴ്നാട് ഗവർണർ മാപ്പ് പറഞ്ഞു
Thursday, April 19, 2018 12:41 AM IST
ചെന്നൈ: വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയുടെ കവിളിൽ തലോടിയ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, സംഭവം വിവാദമായതിനെത്തുടർന്നു മാപ്പ് പറഞ്ഞു.

തനിക്കെതിരേ ഉയർന്ന ലൈംഗികാരോപണത്തെ പ്രതിരോധിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനൊടുവിലാണു ലക്ഷ്മി സുബ്രഹ്മണ്യൻ എന്ന മാധ്യമപ്രവർത്തകയുടെ കവിളിൽ ഗവർണതർ തഴുകിയത്. കൊച്ചുമകളെപ്പോലെയാണു കാണുന്നതും ചോദ്യംചോദിച്ചതിലെ മികവിനുള്ള അഭിനന്ദനമായാണു തലോടിയതെന്നും കാണിച്ച് എഴുപത്തിയെട്ടുകാരനായ ഗവർണർ ക്ഷമചോദിച്ചു. ഇ-മെയിലിലൂടെയായിരുന്നു ക്ഷമാ യാചന.

ഗവർണറുടെ അഭ്യർഥന അംഗീകരിക്കുകയാണെന്ന് ഒരു ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന്‍റെ പ്രതിനിധിയായ ലക്ഷ്മി സുബ്രഹ്മണ്യൻ ഇ-മെയിലിൽത്തന്നെ മറുപടിയും എന്നാൽ. എന്നാൽ ഗവർണറുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുകയാണെന്നും അവർ സൂചിപ്പിച്ചു. വാർ‌ത്താസമ്മേളനത്തിലെ തന്‍റെ ചോദ്യത്തെ പ്രശംസിച്ചാണു തഴുകിയതെന്ന അവകാശവാദം തൃപ്തികരമല്ലെന്നാണ് മറുപടിയിൽ അവർ പറഞ്ഞത്.

‘ഗവർണറുടെ പെരുമാറ്റം തൊഴില്‍പരമല്ല. പ്രത്യേകിച്ചും വനിതകളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ അപരിചിതര്‍ സ്പര്‍ശിക്കരുത്’- സമൂഹമാധ്യമത്തിലുടെ മാധ്യമപ്രവർത്തക ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു.


ബിരുദം നേടാൻ വിദ്യാർഥിനികളെ യൂണിവേഴ്സിറ്റി അധികൃ തരുമായി ലൈംഗികബന്ധ ത്തി നു പ്രേരിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ നിർമലാദേവി എന്ന അധ്യാപിക ഗവർണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണു ബുധനാഴ്ച വൈകുന്നേരം ഗവർണർ പത്രസമ്മേളനം വിളിച്ചത്.

ഗവർണറുടെ പെരുമാറ്റത്തെ ഡിഎംകെ ഉൾപ്പെടെ പ്രതിപക്ഷകക്ഷികളും മാധ്യമസമൂഹവും ശക്തമായി വിമർശിച്ചു. ഭരണഘടനാപദവി വഹിക്കുന്ന ഒരാള്‍ ഒരിക്കലും നടത്തരുതാത്ത പ്രവൃത്തിയാണിതെന്നു ഡിഎംകെ പ്രതികരിച്ചു. ഡിഎംകെയുടെ രാജ്യസഭാ എംപി കനിമൊഴിയും വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മധുര കാമരാജ് സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളോടു വിരുദുനഗര്‍ ദേവംഗ ആര്‍ട്‌സ് കോളജിലെ പ്രഫസര്‍ നിര്‍മലാദേവി ആവശ്യപ്പെട്ടതാണു വിവാദത്തിന്‍റെ തുടക്കം. വിദ്യാര്‍ഥിനികളുമായുള്ള നിര്‍മലയുടെ ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.