കരാർ തൊഴിലിന് കൂടുതൽ അവസരം: കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ
കരാർ തൊഴിലിന് കൂടുതൽ അവസരം: കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ
Friday, March 23, 2018 2:07 AM IST
ന്യൂഡൽഹി: സ്ഥിരം തൊഴിൽ എന്നത് അട്ടിമറിച്ച് പകരം നിശ്ചിതകാല തൊഴിലിനും കരാര്‍തൊഴിലിനും അവസരമൊരുക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയതിനെതിരേ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ രംഗത്ത്. സർക്കാർ അനുകൂല സംഘടനയായ ബിഎംഎസും വിജ്ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തിയതിനെതിരേ കേരളത്തിൽ ബിഎംഎസ് ഒഴികെയുള്ള തൊഴിൽ സംഘടനകൾ ഏപ്രിൽ രണ്ടിനു പണിമുടക്ക് പ്രഖ്യാപിച്ചതിനിടെയാണ് സർക്കാരിനെതിരേ വിമർശനവുമായി ദേശീയ തലത്തിൽ ബിഎംഎസും രംഗത്തെത്തിയത്.

1946ൽ നടപ്പിലാക്കിയ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്‍റ് (സ്റ്റാൻഡിംഗ് ഓർഡേഴ്സ്) നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാണ് വ്യവസായ മേഖലയിലെ സ്ഥിരം തൊഴിൽ സംവിധാനം കേന്ദ്ര സർക്കാർ അട്ടിമറിച്ചത്.

ഇതിലൂടെ സ്ഥിരം നിയമനം എന്ന സംവിധാനം ഇല്ലാതാക്കി നിശ്ചിത കാലാവധി തൊഴിലിനും കരാർ നിയമനത്തിനും ഈ വിജ്ഞാപനത്തിലൂടെ സാധുത നൽകും. ഫാക്ടറികളിലെയും തൊഴിൽ സ്ഥാപനങ്ങളിലെയും സ്ഥിരം സ്വഭാവമുള്ള തൊഴിലുകളിൽ നിശ്ചിതകാലാവധി തൊഴിലാളികളെ നിയമിക്കാനാകും.

നിലവിലുള്ള സ്ഥിരം ജീവനക്കാരെ നിശ്ചിത കാലാവധി തൊഴിലാളികളാക്കി മാറ്റരുതെന്ന് കേന്ദ്ര സർക്കാർ നിർദേശിക്കുന്നു. നിശ്ചിതകാല തൊഴിലാളികളുടെ ജോലിസമയം, ശന്പളം, അലവൻസുകൾ മറ്റാനുകൂല്യങ്ങൾ എന്നിവ സ്ഥിരം തൊഴിലാളിയുടേതിനേക്കാൾ കുറയരുത്. നിശ്ചിതകാല തൊഴിലാളികൾക്കും മൂന്നു വർഷം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി നൽകണം. കരാർ ഒാരോ വർഷവും പുതുക്കിയാലും ഗ്രാറ്റുവിറ്റി ബാധകമാകും. മൂന്നു മാസം തുടർച്ചയായി ജോലി ചെയ്താലും നിശ്ചിതകാല തൊഴിലാളിയെ രണ്ടാഴ്ചത്തെ മുൻകൂർ നോട്ടീസിന്മേൽ തൊഴിലുടമയ്ക്കു പിരിച്ചുവിടാം. മൂന്നു മാസത്തിനുള്ളിലാണെങ്കിൽ കാരണം രേഖാമൂലം നൽകണം.


എന്നാൽ, ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കാനുള്ള തൊഴിലുടമകളുടെ ഗൂഢനീക്കം നിയമാനുസൃതമാക്കുകയാണ് സർക്കാർ ചെയ്തതെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്‍റ് സജി നാരായണൻ കുറ്റപ്പെടുത്തി.

പാർലമെന്‍റിൽ നിയമം പാസാക്കാതെ സർക്കാർ ഉത്തരവിലൂടെ നിയമം കൊണ്ടുവന്നത് ഗുഡാലോചനയാണെന്ന് ഐഎൻടിയുസി, സിഐടിയു തുടങ്ങിയ സംഘടനകളും ആരോപിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കേരളത്തിൽ പ്രഖ്യാപിച്ച പണിമുടക്കും പ്രക്ഷോഭവും രാജ്യവ്യാപകമാക്കുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.