13-ാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു
13-ാം  ദിവസവും  പാർലമെന്‍റ് സ്തംഭിച്ചു
Thursday, March 22, 2018 2:38 AM IST
ന്യൂഡൽഹി: അവിശ്വാസപ്രമേയം ഉന്നയിച്ച് ആന്ധ്രയിൽ നിന്നുള്ള എംപിമാരും കാവേരി വിഷയത്തിൽ അണ്ണാ എഡിഎംകെ അംഗങ്ങളും നടത്തിയ പ്രതിഷേധത്തിൽ 13-ാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു.

ടിഡിപി, വൈഎസ്ആർ കോണ്‍ഗ്രസ് എന്നീ പാർട്ടികൾ നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ സുമിത്ര മഹാജൻ ഇന്നലെയും തയാറായില്ല. ഇറാക്കിൽ 39 ഇന്ത്യാക്കാർ കൊല്ലപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാജ്യസഭയിൽ രംഗത്തെത്തിയെങ്കിലും വിഷയം പ്രതിഷേധത്തിൽ മുങ്ങിപ്പോയി.

ആന്ധ്ര പ്രദേശിനു പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ അവഗണിച്ചതോടെയാണ് ടിഡിപി, വൈഎസ്ആർ കോണ്‍ഗ്രസ് അംഗങ്ങൾ കേന്ദ്ര സർക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്. ഇന്നലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ അംഗങ്ങൾ ബഹളവുമായി നടുത്തളത്തിലിറങ്ങി. നടപടികൾ തുടരാൻ സഹകരിക്കണമെന്ന സ്പീക്കർ സുമിത്ര മഹാജന്‍റെ അഭ്യർഥന ആന്ധ്രയിലെ എംപിമാരും കാവേരി മാനേജ്മെന്‍റ് ബോർഡ് ഉടൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന എഐഎഡിഎംകെ അംഗങ്ങളും അംഗീകരിച്ചില്ല. ഇതേത്തുടർന്ന് സഭ നിർത്തിവെച്ചു. ഉച്ചയ്ക്ക് 12നു ചേർന്നപ്പോഴും സമാനമായ സംഭവങ്ങൾ തുടർന്നതിനാൽ ഇന്നു ചേരാനായി സഭ പിരിയുകയായിരുന്നു. സമാനമായ സംഭവങ്ങൾ നടന്നതിനാൽ രാജ്യസഭയിലും നടപടികൾ നടന്നില്ല.

അതേസമയം, ബിഹാറിനു പ്രത്യേക പദവി ആവശ്യപ്പെട്ട് ബിഹാറിൽ നിന്നുള്ള എംപി പപ്പു യാദവും രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് ചർച്ച ചെയ്യണമെന്ന് പപ്പു യാദവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.



നടപടികൾ തടസപ്പെടുത്തുന്ന എംപിമാരുടെ ശന്പളം വെട്ടിക്കുറയ്ക്കാൻ കത്ത്

ന്യൂഡൽഹി: പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്ന എംപിമാരുടെ ശന്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് ബിജെപി എംപി. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനു നൽകിയ കത്തിലാണ് ബിജെപിയുടെ ഡൽഹി സംസ്ഥാന അധ്യക്ഷൻകൂടിയായ മനോജ് തിവാരി ഈ ആവശ്യമുന്നയിച്ചത്. ജോലിചെയ്യാത്തവർക്ക് ശന്പളമില്ല എന്ന നയമാണ് വേണ്ടതെന്നും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ശന്പളം നൽകേണ്ട കാര്യമില്ലെന്നും മനോജ് തിവാരി പറയുന്നു.

അനാവശ്യ ബഹളങ്ങളുണ്ടാക്കി പാർലമെന്‍റിന്‍റെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതിൽ തനിക്കു വിഷമമുണ്ട്. നിയമനിർമാണമെന്ന പ്രാഥമിക ഉത്തരവാദിത്വമുള്ള ജനപ്രതിനിധികൾ അതിൽ നിന്ന് ഓടിയൊളിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു: തിവാരി പറഞ്ഞു. ബിജെപി എംപിയുടെ ആവശ്യം തള്ളി ടിആർഎസ് നേതാവും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കെ. കവിത രംഗത്തെത്തി. കേന്ദ്ര സർക്കാർ അവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചാൽ എംപിമാർക്ക് പ്രതിഷേധം ഉയർത്തേണ്ട കാര്യമില്ലെന്നും സർക്കാർ സമീപനങ്ങൾ തെറ്റാകുന്പോൾ പ്രതിഷേധിക്കാൻ എംപിമാർ നിർബന്ധിതരാകുകയാണെന്നും കവിത ട്വിറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.