പിഎൻബി മോഡൽ തട്ടിപ്പ് എസ്ബിഐയിലും; 824 കോടി തിരിച്ചടയ്ക്കാതെ കനിഷ്ക് ഗോൾഡ്
Thursday, March 22, 2018 2:38 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും പഞ്ചാബ് നാഷണൽ ബാങ്കിലേതിനു സമാനമായ വായ്പാതട്ടിപ്പ്. ചെന്നൈ കേന്ദ്രമായ കനിഷ്ക് ഗോൾഡ് കന്പനി ആണ് 824.15 കോടി രൂപയുടെ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്തത്. എസ്ബിഐയുടെ പരാതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കനിഷ്ക് ഗോൾഡ് പ്രമോട്ടർമാരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ ഇന്നലെ റെയ്ഡ് നടത്തി.

എസ്ബിഐയുടെ നേതൃത്വത്തിൽ 14 പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കൺസോർഷ്യമാണു കനിഷ്കിനു വായ്പ നല്കിയത്. പലിശയുൾപ്പെടെ 1000 കോടി രൂപയിലധികം തിരിച്ചടയ്ക്കാനുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണു കനിഷ്ക് വായ്പാ തിരിച്ചടവ് മുടക്കിയത്. എസ്ബിഐയെക്കൂടാകെ പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, യൂക്കോ ബാങ്ക്, തമിഴ്നാട് മെർക്കന്‍റൈൽ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കോർപറേഷൻ ബാങ്ക് എന്നിവയാണു തട്ടിപ്പിനിരയായത്. എസ്ബിഐക്കു മാത്രം 215 കോടി നല്കാനുണ്ട്.


ക്രിസ് എന്നബ്രാൻഡിൽ സ്വർണാഭരണങ്ങൾ നിർമിക്കുന്ന കനിഷ്ക് തുടക്കത്തിൽ ഡിസ്ട്രിബ്യൂട്ടർമാർ വഴിയാണു വില്പന നടത്തിയിരുന്നത്. പിന്നീട് വൻകിട റീട്ടെയിൽ ജ്വല്ലറികൾക്കു വില്പന നടത്തിത്തുടങ്ങി. 2008ൽ ഐസിഐസിഐ ബാങ്കിൽനിന്നു കനിഷ്കിന്‍റെ ലോൺ അക്കൗണ്ടുകൾ എസ്ബിഐ ഏറ്റെടുത്തു. 2011ൽ പല ബാങ്കുകളുടെ കൺസോർഷ്യത്തിലേക്കു മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.