കാലിത്തീറ്റ കേസ്: ലാലുവിനെതിരേയുള്ള കേസിലെ വിധി നാളേക്കു മാറ്റി
കാലിത്തീറ്റ കേസ്:  ലാലുവിനെതിരേയുള്ള  കേസിലെ വിധി നാളേക്കു മാറ്റി
Sunday, March 18, 2018 12:35 AM IST
റാഞ്ചി: ആർജെഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രതിയായ നാലാം കാലിത്തീറ്റ കുംഭകോണക്കേസിലെ വിധി പറയുന്നത് നാളേക്കു മാറ്റി. 20 വർഷം മുന്പ് ദുംക ട്രഷറിയിൽനിന്നു വ്യാജ ബില്ലുകൾ നൽകി 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലെ വിധിയാണു മാറ്റിവച്ചത്. ലാലുവിനു പുറമേ ബിഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗനാഥ് മിശ്രയും മറ്റു 31 പേരും പ്രതികളായ കേസാണിത്. ഇതു രണ്ടാം തവണയാണ് വിധിപ്രസ്താവം നീട്ടുന്നത്. പ്രത്യേക സിബിഐ ജഡ്ജി, പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണു വിധി പറയുന്നത് മാറ്റിയത്.


ഈമാസം അഞ്ചിനു വിചാരണ പൂർത്തിയായ ഈ കേസിൽ, അക്കൗണ്ട് ജനറൽ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെക്കൂടി കക്ഷി ചേർക്കണമെന്ന ലാലുവിന്‍റെ അഭിഭാഷകന്‍റെ അപേക്ഷയെത്തുടർന്നാണ് കോടതി വിധി ആദ്യം നീട്ടിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.