ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് ചർച്ചയില്ലാതെ പാസാക്കി
ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് ചർച്ചയില്ലാതെ പാസാക്കി
Thursday, March 15, 2018 1:00 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ലോക്സഭയിൽ ബജറ്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വിവിധ മന്ത്രാലയങ്ങളുടെ ധനവിനിയോഗ ചർച്ചകൾക്കുള്ള സമയം അതിക്രമിച്ചതോടെ ഗില്ലറ്റിൻ സംവിധാനത്തിലൂടെ ബജറ്റ് പാസാക്കാൻ സ്പീക്കർ സുമിത്ര മഹാജൻ തീരുമാനിച്ചു. രാജ്യസഭ കൂടി പാസാക്കിയതിന് ശേഷമേ ബജറ്റിന് പാർലമെന്‍റിന്‍റെ അംഗീകാരം ലഭിക്കു. എന്നാൽ, ധനബില്ലിന്‍റെ വിഭാഗത്തിൽ പെടുന്നതിനാൽ 14 ദിവസത്തിനുള്ളിൽ ബജറ്റ് രാജ്യസഭയിൽ നിന്നു തിരിച്ചെത്തിയില്ലെങ്കിൽ പാസായതായി കണക്കാക്കും.

94 ലക്ഷം കോടി രൂപയുടെ ധനാഭ്യർഥനയും രണ്ട് ലക്ഷത്തിലധികം കോടി രൂപയുടെ ഉപധനാഭ്യർഥനയുമാണ് ഒരു ചർച്ചയും കൂടാതെ എല്ലാവിധ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയത്. കൂടാതെ 25 ഓളം മൂലനിയമങ്ങളുടെ ഭേദഗതികളും ഭരണഘടനാ വ്യവസ്ഥകളും ലോകസഭാ നടപടിക്രമങ്ങളും പാസാക്കി. ധനകാര്യ ബില്ലിന്‍റെ പരിധിയിൽ വരാത്ത മൂലനിയമങ്ങളുടെ ഭേദഗതി ധനകാര്യ ബില്ലിന്‍റെ മറവിലാണ് പാസാക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു.


ടിഡിപി, ടിആർഎസ്, എഐഡിഎംകെ തുടങ്ങിയ കക്ഷികൾ നടുത്തളത്തിലിറങ്ങി സഭാനടപടികൾ തടസപ്പെടുത്തുന്നതു കൊണ്ടാണ് ധനകാര്യബിൽ ഉൾപ്പെടെയുളള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതെന്നാണ് സർക്കാർ വാദിക്കുന്നത്. എൻഡിഎയിൽ ഘടകക്ഷിയായ ടിഡിപി യുടെയും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന എഐഡിഎംകെ ഉൾപ്പെടെയുളള കക്ഷികൾ സഭാനടപടികൾ തടസപ്പെടുത്തിയപ്പോൾ അനുരഞ്ജന ശ്രമത്തിലൂടെ സഭ സുഗമമായി നടത്തുവാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ബജറ്റ് പാസായതിനു പിന്നാലെ തുടർച്ചയായ എട്ടാം ദിവസവും ലോക്സഭ മറ്റു നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.