മാരൻസഹോദരന്മാരെ കുറ്റവിമുക്തരാക്കി
മാരൻസഹോദരന്മാരെ കുറ്റവിമുക്തരാക്കി
Thursday, March 15, 2018 12:55 AM IST
ചെന്നൈ: അനധികൃതമായി ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച കേസിൽ മുൻ ടെലികോം മന്ത്രി ദയാനിധിമാരൻ, സഹോദരൻ കലാനിധിമാരൻ എന്നിവരുൾപ്പെടെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരുടെ വാദം പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി എസ്. നടരാജനാണ് കുറ്റവിമുക്തരാക്കിയത്.

ദയാനിധിമാരൻ ടെലികോം മന്ത്രിയായിരുന്ന 2004- 2006 കാലഘട്ടത്തിൽ ചെന്നൈയിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിച്ച് സഹോദരന്‍റെ ഉടമസ്ഥതതയിലുള്ള സൺ നെറ്റ് വർക്ക് ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. അനധികൃത എക്സ്ചേഞ്ച് വഴി സർക്കാർ ഖജനാവിന് 1.78 കോടി നഷ്ടമുണ്ടായതായും സിബിഐ പറഞ്ഞു.


ബിഎസ്എൻഎൽ മുൻ ജനറൽ മാനേജർ കെ. ബ്രഹ്മനാഥൻ, മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ എം.പി. വേലുസ്വാമി, ദയാനിധിമാരന്‍റെ പ്രൈവറ്റ് സെക്രട്ടറി ഗൗതമൻ, സൺ ടിവി ഉദ്യോഗസ്ഥർ എന്നിവരാണ് കുറ്റവിമുക്തരായ മറ്റു പ്രതികൾ. മാരൻസഹോദരൻമാർക്കു വേണ്ടി കപിൽ സിബിലാണു ഹാജരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.