സ്ഫോടനം: മേഘാലയയിൽ സ്ഥാനാർഥിയടക്കം നാലു പേർ കൊല്ലപ്പെട്ടു
സ്ഫോടനം: മേഘാലയയിൽ സ്ഥാനാർഥിയടക്കം നാലു പേർ കൊല്ലപ്പെട്ടു
Tuesday, February 20, 2018 1:00 AM IST
ഷില്ലോംഗ്: മേഘാലയയിലെ വില്യംനഗർ മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥി ജൊനാഥൻ എൻ. സാംഗ്‌മയടക്കം നാലു പേർ തീവ്രവാദികളുടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഈസ്റ്റ് ഗാരോ ജില്ലയിലെ സാവിൽഗ്രേ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഏഴരയ്ക്കാണു സ്ഫോടനമുണ്ടായത്.

തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയശേഷം മടങ്ങവേയാണു സാംഗ്‌മ കൊല്ലപ്പെട്ടത്.സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് എൻസിപി ആവശ്യപ്പെട്ടു. സാംഗ്‌മയുടെ മരണം രാഷ്‌ട്രീയ കൊലപാതകമാണെന്ന് എൻസിപി ജനറൽ സെക്രട്ടറി വിജയ് റായ് ആരോപിച്ചു. രണ്ടു സുരക്ഷാ ജീവനക്കാർ മാത്രമായിരുന്നു സാംഗ്‌മയ്ക്ക് അനുവദിച്ചിരുന്നതെന്നും 2013ലും സാംഗ്‌മ ആക്രമണത്തിനിരയായെന്നും റായ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.