കോണ്‍ഗ്രസിനെ തള്ളാതെ സിപിഐ രാഷ്‌ട്രീയ പ്രമേയം
കോണ്‍ഗ്രസിനെ തള്ളാതെ  സിപിഐ രാഷ്‌ട്രീയ പ്രമേയം
Friday, February 16, 2018 12:38 AM IST
ന്യൂഡൽഹി: സിപിഎം കരട് രാഷ്‌ട്രീയ പ്രമേയത്തിൽനിന്നു നേർ വിഭിന്നമായി കോണ്‍ഗ്രസിന്‍റെ പേരെടുത്തു പരാമർശിക്കാതെ മതേതര ബഹുജന സംഘടനകളുടെ ഏകോപനം വേണമെന്നു സിപിഐ കരട് രാഷ്‌ട്രീയ പ്രമേയം.

നിലവിലെ സാഹചര്യത്തിൽ എല്ലാ മതേതര, രാഷ്‌ട്രീയ സംഘടനകളുടെയും വിശാല സഖ്യം ആവശ്യമാണ്. നരേന്ദ്ര മോദി സർക്കാരിന്‍റെയും ആർഎസ്എസിന്‍റെയും ഫാസിസ്റ്റ് നിലപാടുകൾക്കും നവ ലിബറൽ നയങ്ങൾക്കുമെതിരേ വിശാല മതേതര, ജനാധിപത്യ കൂട്ടായ്മ കൂടിയേ തീരൂ എന്നു വ്യക്തമാക്കുന്ന കരടു പ്രമേയത്തിൽ കോണ്‍ഗ്രസിനെ പാടേ അകറ്റി നിർത്തണമെന്നു പറഞ്ഞിട്ടില്ല.


പാർട്ടി ദേശീയ കൗണ്‍സിൽ അംഗീകരിച്ച കരടു പ്രമേയത്തിൽ ആർഎസ്എസിന്‍റെയും നരേന്ദ്ര മോദി സർക്കാരിന്‍റെയും വലതുപക്ഷ, വർഗീയ ഫാസിസ്റ്റ് അക്രമങ്ങൾക്കെതിരേ ബഹുജന പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ഇടത് ഐക്യവുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്നു വ്യക്തമായി പറയുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.