കമൽഹാസൻ സിനിമ നിർത്തി; ഇനി രാഷ്‌ട്രീയം മാത്രം
കമൽഹാസൻ സിനിമ നിർത്തി; ഇനി രാഷ്‌ട്രീയം മാത്രം
Thursday, February 15, 2018 12:54 AM IST
ചെന്നൈ: ഉലകനായകൻ കമൽഹാസൻ സിനിമ അഭിനയം അവസാനിപ്പിക്കുന്നു. രാഷ്‌ട്രീയത്തിലേക്ക് പൂർണമായി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണു കമലിന്‍റെ പുതിയ തീരുമാനം. ഇപ്പോൾ പുരോഗമിക്കുന്ന രണ്ട് സിനിമകൾ പൂർത്തിയാകുന്നതോടെ അഭിനയ രംഗത്തുനിന്നു പിൻവാങ്ങുകയാണെന്നു കമൽഹാസൻ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി.

രാഷ്‌ട്രീയപ്രവേശനത്തിൽ മാറ്റമില്ലെന്നും പൂർണമായി രാഷ്‌ട്രീയപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്നും കമൽ പറഞ്ഞു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വിശ്വരൂപം 2, ഇന്ത്യൻ 2 എന്നീ സിനിമകൾക്കുശേഷം വെള്ളിത്തിരയിൽ ഉണ്ടാകില്ല. ബാങ്ക് അക്കൗണ്ട് ബാലൻസ് വർധിപ്പിക്കാനല്ല രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. അഭിനേതാവായി മാത്രം മരിക്കാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങളെ സേവിക്കാനായാണു രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നത്- കമൽഹാസൻ പറഞ്ഞു.


21ന് രാമേശ്വരത്തുനിന്നു രാഷ്‌ട്രീയ പ്രവേശന ജാഥ നടത്താനിരിക്കേയാണു കമൽ സിനിമ പൂർണമായി ഉപേക്ഷിക്കുകയാണെന്നു പറഞ്ഞിരിക്കുന്നത്. 21നു തന്‍റെ പാർട്ടിയുടെ പേരും കമൽ വെളിപ്പെടുത്തുമെന്നാണു റിപ്പോർട്ടുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.