കാംപ്കോയുടെ ചോക്ളേറ്റ് ഫാക്ടറി ഉദ്ഘാടനംചെയ്തു
കാംപ്കോയുടെ ചോക്ളേറ്റ് ഫാക്ടറി ഉദ്ഘാടനംചെയ്തു
Monday, January 22, 2018 12:44 AM IST
പുത്തൂർ(കർണാടക): സഹകരണ പ്രസ്ഥാനമായ കാംപ്കോയുടെ ചോക്‌ളേറ്റ് ഫാക്ടറി പ്രവർത്തനമാരംഭിച്ചു. പുത്തൂരിലെ ഫാക്ടറിവളപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം നിർവഹിച്ചു. കാംപ്കോ പ്രസിഡന്‍റ് എസ്.ആർ. സതീഷ് ചന്ദ്ര അധ്യക്ഷത വഹിച്ചു.

ഭാരതത്തിനു തന്നെ അഭിമാനമായി സഹകരണരംഗത്ത് പ്രവർത്തനമികവിനുള്ള ഉദാഹരണമായി കാംപ്കോ ഉയർന്നുനിൽക്കുമ്പോൾ ഓർമിക്കപ്പെടേണ്ട രണ്ടു വ്യക്തികൾ കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും കാംപ്കോയുടെ സ്ഥാപകനായ വാരാണസി സുബ്രായഭട്ടുമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടുകൾക്കു മുമ്പ് കർഷകർ അടിക്കടി നേരിടുന്ന തിരിച്ചടിക്കു പരിഹാരം അന്വേഷിച്ച വാരാണസി സുബ്രായഭട്ടിന് എല്ലാ പിന്തുണയും നൽകിയത് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്യുത മേനോനാണ്. കേരളത്തിലെയും കർണാടകയിലെയും കർഷകരുടെ കൂട്ടായ സംരംഭമായി കാംപ്കോ ഏറെ നേട്ടങ്ങൾ കൈവരിച്ചതായും സതീഷ് ചന്ദ്ര പറഞ്ഞു.


സഹകരണരംഗത്തെ കോർപറേറ്റ് പ്രതിരൂപമാണ് കാംപ്കോ. അടയ്ക്കാ കർഷകർക്കുവേണ്ടി ആരംഭിച്ചു കൊക്കോ കർഷകർക്ക് ആശ്വാസം പകർന്ന് ഇപ്പോൾ കുരുമുളകു കർഷകർക്കുകൂടി താങ്ങും തണലുമായി തീർന്നിരിക്കുകയാണു കാംപ്കോ. താമസിയാതെ റബർ കർഷകർക്കുവേണ്ടിയും കാര്യമായി പ്രവർത്തിക്കാൻ കഴിയുമെന്ന് കാംപ്കോ പ്രസിഡന്‍റ് എസ്.ആർ. സതീഷ് ചന്ദ്ര പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.