ഹാഫീസ് സയീദ് അടക്കം പന്ത്രണ്ടു പേർക്കെതിരേ എൻഐഎ കുറ്റപത്രം
ഹാഫീസ് സയീദ് അടക്കം പന്ത്രണ്ടു പേർക്കെതിരേ എൻഐഎ കുറ്റപത്രം
Friday, January 19, 2018 1:02 AM IST
ന്യൂഡൽഹി: കാഷ്മീർ താഴ്‌വരയിലെ ഭീകരപ്രവർത്തനങ്ങൾക്കു പണം ലഭിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ഇന്നലെ കുറ്റപത്രം സമർപ്പിച്ചു.
മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രകനും ജെയുഡി നേതാവുമായ ഹാഫീസ് സയിദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ, ഹുറിയത്ത് കോൺഫറൻസ് അടക്കമുള്ള വിഘടനവാദ സംഘടനാ നേതാക്കളും അടക്കം മൊത്തം 12 പ്രതികളുണ്ട്. 12,794 പേജുള്ള കുറ്റപത്രം പരിഗണിക്കുന്ന കാര്യത്തിൽ 30ന് കോടതി തീരുമാനം എടുക്കും. രാജ്യത്തിനെതിരായ യുദ്ധം, ക്രിമിനൽ ഗൂഢാലോചന, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയാണ് ആരോപിക്കുന്ന കുറ്റങ്ങൾ.

ഹുറിയത്ത് നേതാവ് അലി ഷാ ഗീലാനിയുടെ മരുമകൻ അൽത്താഫ് അഹമ്മദ് ഷാ, ഗീലാനിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് ബഹീഷ് അഹമ്മദ് ഭട്ട് അടക്കമുള്ളവരും പ്രതികളാണ്. 2017 മേയ് 30നാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലൈ 24ന് ആദ്യ അറസ്റ്റ് നടത്തി. ജമ്മുകാഷ്മീർ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലായി 60 ഇടങ്ങളിൽ പരിശോധന നടത്തി. 950 രേഖകളും 600 ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. 300 സാക്ഷികളുടെ മൊഴിയെടുത്തു.


ജമ്മുകാഷ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും പിന്നിൽ ആസൂത്രിത ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നു. പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ ധനസഹായം അടക്കം ഇതിനു ലഭിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.