സ്വാഭാവിക റബർ കൃഷി ഇല്ലാതാകും: ജോസ് കെ. മാണി എംപി
സ്വാഭാവിക റബർ കൃഷി ഇല്ലാതാകും: ജോസ് കെ. മാണി എംപി
Thursday, January 18, 2018 12:50 AM IST
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്നും കപ് ലംബ് റബർ (ചിരട്ടയിൽ ഉറ കൂട്ടുന്ന റബർ കട്ടി) ഇറക്കുമതി ചെയ്യുന്നതിനായുള്ള നീക്കങ്ങൾ രാജ്യത്തെ സ്വാഭാവിക റബർ കൃഷിയെ ഇല്ലാതാക്കുമെന്നും അതിനാൽ ആ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി കേന്ദ്രവാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തി. റബറിന് ചുരുങ്ങിയ ഇറക്കുമതി വില കിലോഗ്രാമിന് 200 രൂപയായി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിലോയ്ക്ക് 200 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കിൽ കർഷകർ റബർകൃഷി തന്നെഉപേക്ഷിക്കാൻ നിർബദ്ധിതരാകും.

സ്വാഭാവിക റബറിൽ ഏറ്റവും അധികം മൂല്യവർധനവു നടത്തുന്ന രാജ്യം ഇന്ത്യയും സംസ്ഥാനം കേരളവുമാണ്. ടാപ്പ് ചെയ്തെടുക്കുന്ന റബർ കറ ഉറച്ചു ഷീറ്റാക്കി ഉണക്കി അന്താരാ‌ഷ്‌ട്രനിലവാരത്തിലുള്ള റബർ ഷീറ്റ് ആക്കുന്ന മൂല്യവർധനവു നടക്കുന്ന ഏക സ്ഥലം കേരളമാണ്.
ഒരു കിലോ റബറിൽ ഏകദേശം 60 രൂപയുടെ മൂല്യവർധനവാണു സ്വന്തം വീട്ടുപരിസരത്ത് റബർ കർഷകർ ചെയ്യുന്നത്. പാലെടുക്കലും ഉറയ്ക്കലും ഷീറ്റടിക്കലും ഉണക്കലും ഒക്കെ ഈ മൂല്യവർധനവിൽ കർഷകർ ചെയ്യുന്ന കാര്യങ്ങളാണ്.


കപ്പ് ലംബ് ഇറക്കുമതി ചെയ്താൽ കേരളത്തിലെ റബർ കർഷകർ സ്വാഭാവിക റബറിൽ അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മൂല്യ വർധനവ് ഉപേക്ഷിച്ച് കപ് ലംബായി റബർ നൽകേണ്ടി വരും.

നിലവിലെ 150 രൂപയ്ക്കു പകരം 50 രൂപ പോലും ലഭിക്കാത്ത സ്ഥിതിയിലേയ്ക്കു കാര്യങ്ങൾ നീങ്ങും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ റബർ കൃഷി മേഖലയിൽ നഷ്ടപ്പെടും. ആയതിനാൽ കപ് ലംബ് റബർ ഇറക്കുമതി നീക്കം പൂർണമായും ഉപേക്ഷിക്കണം. വിലയിടിവു മൂലം വലിയ പ്രതിസന്ധിയിലായ റബർ കർഷകരെ രക്ഷിക്കുന്നതിനായി കുരുമുളക്, അടയ്ക്ക, ഏലം എന്നിവയുടേതുപോലെ സ്വാഭാവിക റബറിനും 200 രൂപയെങ്കിലും മിനിമം ഇംപോർട്ട് പ്രൈസ് (എംഐപി) ഏർപ്പെടുത്തണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.