ശ്രീജീവിന്‍റെ മരണം: അന്വേഷണത്തിനു സിബിഐക്കു നിർദേശം നൽകു മെന്ന് കേന്ദ്രമന്ത്രി
ശ്രീജീവിന്‍റെ മരണം: അന്വേഷണത്തിനു സിബിഐക്കു നിർദേശം നൽകു മെന്ന് കേന്ദ്രമന്ത്രി
Tuesday, January 16, 2018 12:42 AM IST
ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ ഇരിക്കുന്പോൾ മരണമടഞ്ഞ ശ്രീജീവിന്‍റെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ സിബിഐ ക്കു നിർദേശം നൽകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഉറപ്പു നൽകി. എംപിമാരായ കെ.സി. വേണുഗോപാൽ, ശശി തരൂർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ടു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഉറപ്പു നൽകിയത്.

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അനുകൂലമായ നിലപാടാണു സ്വീകരിക്കുമെന്നും ഇക്കാര്യം സംബന്ധിച്ച് സിബിഐ ഡയറക്ടറുമായി ഉടനെ സംസാരിക്കുമെന്നും ജിതേന്ദ്ര സിംഗ് ഉറപ്പു നൽകി.

കഴിഞ്ഞ 767 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ശ്രീജീവിന്‍റെ സഹോദരൻ ശ്രീജിത്തിന്‍റെ സമരം സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു പൊതു ജനശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് എംപിമാർ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ജിതേന്ദ്ര സിംഗിനോടൊപ്പം എംപിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും കണ്ടു.

സഹോദരന് നീതി ലഭിക്കാൻ ശ്രീജിത്ത് നടത്തുന്ന സമരം കേരളത്തിലെ യുവസമൂഹം ഏറ്റെടുത്തതും ഇതോടെ വിഷയം സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സർക്കാരും പ്രതിപക്ഷ നേതാവും കേന്ദ്ര സർക്കാരിനു നിവേദനം നൽകിയതും എംപിമാർ ചൂണ്ടിക്കാട്ടി.

മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയിലെടുത്ത ശ്രീജീവ് പോലീസ് കസ്റ്റഡിയിൽ മരിച്ചത് മർദനം ഏറ്റത് മൂലമാണെന്നാണ് സഹോദരനും കുടുംബാംഗങ്ങളും ആരോപിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.