എംപി, എംഎൽഎ കേസ്: അതിവേഗ കോടതികൾ മാർച്ചിൽ ആരംഭിക്കണമെന്നു സുപ്രീംകോടതി
എംപി, എംഎൽഎ കേസ്: അതിവേഗ കോടതികൾ   മാർച്ചിൽ ആരംഭിക്കണമെന്നു സുപ്രീംകോടതി
Thursday, December 14, 2017 4:02 PM IST
ന്യൂഡൽഹി: എംപിമാരും എംഎൽഎമാരും ഉൾപ്പെട്ട ക്രിമിനൽ കേസുകളിലെ വിചാരണയ്ക്കായി പ്രത്യേക അതിവേഗ കോടതികൾ 2018 മാർച്ചിൽ ആരംഭിക്കണമെന്ന് സുപ്രീം കോടതി. 12 പ്രത്യേക കോടതികൾ സ്ഥാപിക്കാമെന്ന കേന്ദ്ര സർക്കാരിന്‍റെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

രാജ്യത്തെ ജനപ്രതിനിധികൾ 1581 കേസുകളിൽ പ്രതികളാണെന്നും കേസുകൾ കൂടുതലും കെട്ടിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അശ്വനി ഉപാധ്യായ് നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജനപ്രതിനിധികൾക്കെതിരേയുള്ള കേസുകളുടെ വിവരങ്ങൾ സർക്കാരിന്‍റെ ഒരു ഏജൻസിയും രേഖപ്പെടുത്തിയിട്ടില്ലെന്നും 12 പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നും ഇതിന് 7.80 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.