മുട്ടവില കേട്ടാൽ ഞെട്ടും!
മുട്ടവില കേട്ടാൽ ഞെട്ടും!
Monday, November 20, 2017 11:16 AM IST
ന്യൂഡൽഹി: മുട്ടയ്ക്കു ഡൽഹിയിൽ ഇപ്പോഴുള്ള വില കേട്ടാൽ ബുൾസ് ഐയുടെ കണ്ണ് വരെ കുത്തിപ്പൊട്ടിക്കാൻ തോന്നും. ഒന്നിന് ഏഴര രൂപ. മോഹം തോന്നി ഒരു ബുൾസ് ഐയോ ഓംലെറ്റോ കഴിക്കണമെങ്കിൽ തട്ടുകടയിൽ വരെ പോക്കറ്റ് കുത്തിക്കീറേണ്ട അവസ്ഥ. കുറഞ്ഞത് 25 രൂപയും ജിഎസ്ടിയും കൊടുക്കണം.

മുട്ടവില രണ്ടാഴ്ചയ്ക്കുള്ളിലാണ് 4.36 രൂപയിൽനിന്ന് ഏഴര രൂപവരെ ചെന്നെത്തിയിരിക്കുന്നത്. തണുപ്പുകാലം തുടങ്ങിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉപയോഗം കൂടിയതും ഉത്പാദനം കുറഞ്ഞതുമാണ് പ്രധാന കാരണം.

കഴിഞ്ഞയാഴ്ച ഡൽഹിയിൽ 30 മുട്ടയുള്ള ട്രേയ്ക്ക് 150 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 200 രൂപ മുതൽ 230 രൂപ വരെയാണ് വില. പൂനെയിൽ മുട്ട ഒന്നിനു 3.75 രൂപയുണ്ടായിരുന്നത് ആറു രൂപയ്ക്കു മുകളിലായി. കർണാടക, മഹാരാഷ്‌ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് രാജ്യത്തെ മുട്ടവിലയെ ബാധിച്ചതെന്നു വ്യാപാരികൾ പറയുന്നു.
മൊത്തവിതരണക്കാർ നൂറിന് 585 രൂപയും അതിനു മുകളിലുമാണ് മുട്ടയ്ക്കു വാങ്ങുന്നത്. ഇത് ചെറുകിട വ്യാപാരികളിൽ എത്തുന്നതോടെ ഒന്നിന് ഏഴും ഏഴരയും രൂപയാകുന്നു. ഇത് കിലോഗ്രാം കണക്കിലാകുന്പോൾ ഇറച്ചിക്കോഴിയുടെ വിലയേക്കാൾ ഉയർന്ന നിലയിലെത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.


നോട്ട് നിരോധനം കോഴി ഫാമുകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നു നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റി മൈസൂർ സോണ്‍ ചെയർമാൻ എം.പി. സതീഷ് പറഞ്ഞു. നോട്ട് നിരോധന സമയത്തും അതിനു ശേഷവും കോഴിഫാമുകളിൽനിന്നുള്ള വരുമാനം ഇല്ലാതായി. മിക്ക കർഷകരും ഫാമുകൾ ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ തണുപ്പു കൂടുന്നതോടെ മുട്ടയുടെ ആവശ്യം കൂടും.

പച്ചക്കറിക്ക് വില കൂടിയതോടെ ആളുകൾ കൂടുതൽ മുട്ട വാങ്ങാൻ തുടങ്ങി. ഇപ്പോൾ മുട്ടയ്ക്കും വില കൂടി. ഇതാണ് രാജ്യം നേരിടുന്ന വിലക്കയറ്റത്തിന്‍റെ പ്രധാന പ്രശ്നമെന്നു നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയംഗം രാജു ഭോസലെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.