റയാൻ സ്കൂളിലെ കൊലപാതകം: അറസ്റ്റിലായ വിദ്യാർഥി മൊഴി മാറ്റി
റയാൻ സ്കൂളിലെ കൊലപാതകം:  അറസ്റ്റിലായ വിദ്യാർഥി മൊഴി മാറ്റി
Tuesday, November 14, 2017 2:00 PM IST
ന്യൂഡൽഹി: ഡൽഹിക്കടുത്തു ഗുരുഗ്രാമിൽ റയാൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ കൊലപാതകക്കേസിൽ തന്നെ നിർബന്ധിച്ചു കുറ്റം സമ്മതിപ്പിച്ചതാണെന്ന് പതിനൊന്നാം ക്ലാസ് വിദ്യാർഥി. അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മർദിച്ചും ഭീഷണിപ്പെടുത്തിയും കുറ്റം സമ്മതിപ്പിച്ചു വീഡിയോയിൽ പകർത്തിയെന്നാണ് വിദ്യാർഥി പറഞ്ഞത്.

ഇന്നലെ ജുവനൈൽ ജസ്റ്റീസ് ബോർഡ് ഏർപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ മുന്നിലും സിബിഐ ഉദ്യോഗസ്ഥരോടുമാണ് വിദ്യാർഥി ഇക്കാര്യം പറഞ്ഞത്. തെളിവെടുപ്പിനായി കുട്ടിയെ തിങ്കളാഴ്ച സ്കൂളിൽ എത്തിച്ചിരുന്നു. ഗുരുഗ്രാം ജുവനൈൽ കോടതി ഈ മാസം 22 വരെ കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്കു വിട്ടിരിക്കുകയാണ്.

നേരത്തേ പ്ലസ് വണ്‍ വിദ്യാർഥി കുറ്റം സമ്മതിച്ചതായി സിബിഐ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് വിദ്യാർഥി ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്. ടോയ്‌ലറ്റിൽ ചെന്നപ്പോൾ കൊല്ലപ്പെട്ട കുട്ടിയുടെ കരച്ചിൽ കേട്ടെന്നും രക്തം ഛർദിക്കുന്നതു കണ്ടെന്നും ഉടൻ തന്നെ പുറത്തു പോയി അധ്യാപികയെയും മറ്റൊരു ജോലിക്കാരനെയും വിവരം അറിയിച്ചെന്നാണു പ്ലസ് വണ്‍ വിദ്യാർഥി നൽകിയിരിക്കുന്ന പുതിയ മൊഴി.
രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ ഠാക്കൂറിനെയാണു സെപ്റ്റംബർ എട്ടിനു സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.


സംഭവം ആദ്യം അന്വേഷിച്ച ഹരിയാന പോലീസും പ്രത്യേക അന്വേഷണ സംഘവും സ്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐയാണ് പ്ലസ് വണ്‍ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, തന്‍റെ മകനെ സിബിഐ ഉദ്യോഗസ്ഥർ മർദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഈ വിദ്യാർഥിയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. സിബിഐ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

പരീക്ഷ മാറ്റിവയ്ക്കാനാണു പ്ലസ് വണ്‍ വിദ്യാർഥി കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യ മൊഴി. കൊലപാതകം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണു സിബിഐ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ മരിച്ച നിലയിൽ കണ്ടതായി അധ്യാപകരെ ആദ്യം അറിയിച്ചത് ഈ വിദ്യാർഥിയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിരുന്നു അതിനിടെ, ആദ്യം കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘാംഗങ്ങളിലെ നാലുപേരെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിട്ടുണ്ട്. അശോക് കുമാറിനെ പ്രതിയാക്കാനായി തെളിവുകളിൽ കൃത്രിമം കാട്ടിയെന്നും ആരോപണം ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.