ഇന്ത്യയിലെ ഏറ്റവും വലിയ കൊലയാളി മലിനീകരണം
ഇന്ത്യയിലെ ഏറ്റവും  വലിയ കൊലയാളി   മലിനീകരണം
Friday, October 20, 2017 1:25 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ അകാലമരണങ്ങളിൽ നാലിലൊന്നിനും കാരണം പരിസ്ഥിതി മലിനീകരണം. 2015-ൽ 25 ലക്ഷം പേരാണ് ഇന്ത്യയിൽ മലിനീകരണ ഫലമായുള്ള രോഗപീഡകൾ മൂലം മരിച്ചത്. ഇതു ലോകത്താകെ ഇത്തരത്തിലുള്ള മരണങ്ങളുടെ 28 ശതമാനം വരും.

ഇന്ത്യയേക്കാൾ ജനസംഖ്യ ഉള്ള ചൈനയിൽ ഇതു മൂലമുള്ള മരണം 18 ലക്ഷമായിരുന്നു. ലോകം മുഴുവൻ എടുത്താൽ 2015-ൽ 90 ലക്ഷം പേർ ഇക്കാരണം കൊണ്ടു മരിച്ചതായി ന്യൂയോർക്ക് മൗണ്ട് സിനായിയിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിൻസിലെ ഡീൻ ഫിലിപ്പ് ലാൻഡ്രിഗൻ പറഞ്ഞു. ഇതുസംബന്ധിച്ച ഒരു ആഗോളപഠനം നയിച്ചത് അദ്ദേഹമാണ്.

ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഉത്തരകൊറിയ, തെക്കൻ സുഡാൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലും അകാലമരണങ്ങളുടെ അഞ്ചിലൊന്ന് മലിനീകരണം മൂലമുള്ളതാണ്.
ലാൻഡ്രിഗന്‍റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കിയ റിപ്പോർട്ട് ആധികാരിക വൈദ്യമാസികയായ ദ ലാൻസെറ്റ് പ്രസിദ്ധീകരിച്ചു. 51 പേജുള്ള റിപ്പോർട്ട് തയാറാക്കുന്നതിൽ 47 പേർ സഹകരിച്ചു.

വായു, ജലമലിനീകരണങ്ങൾ മൂലമുള്ള മരണം യുദ്ധവും അക്രമങ്ങളും വഴിയുള്ള മരണങ്ങളുടെ 15 ഇരട്ടിവരുമെന്ന് അവർ ചൂണ്ടിക്കാട്ടി. വായു മലിനീകരണം 65 ലക്ഷവും ജലമലിനീകരണം 18 ലക്ഷവും മരണങ്ങൾക്കു കാരണമാകുന്നു.


90 ലക്ഷം

ഒരു വർഷം ലോകമെങ്ങും മലിനീകരണ ഫലമായ രോഗങ്ങൾ മൂലം മരിക്കുന്നവരുടെ സംഖ്യ.ക്ഷയം, എയ്ഡ്സ്, മലേറിയ എന്നീ മൂന്നു രോഗങ്ങൾമൂലം ഒരു വർഷം മരിക്കുന്നവരുടെ മൊത്തം എണ്ണത്തിന്‍റെ മൂന്നിരട്ടിയാണിത്. വാഹനാപകടങ്ങിളിൽ ഒരു വർഷം മരിക്കുന്നവരുടെ ആറിരട്ടിയുണ്ട് ഇത്.

300 ലക്ഷം കോടി രൂപ

അന്തരീക്ഷത്തിൽ പടരുന്ന വിഷവാതകങ്ങളും ജലത്തിലും മണ്ണിലും ചേരുന്ന മറ്റു മാലിന്യങ്ങളും മൂലമുള്ള മരണം, രോഗം, രോഗീക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി ലോകം ഓരോ വർഷവും ചെലവാക്കുന്നത് മുന്നൂറു ലക്ഷം കോടി രൂപ (4.6 ലക്ഷം കോടി ഡോളർ) ആണ്. ഇത് ആഗോള ജിഡിപി (വാർഷിക സാന്പത്തിക ഉത്പന്നം)യുടെ 6.2 ശതമാനം വരും. ഇന്ത്യയുടെ ജിഡിപിയുടെ ഇരട്ടി

കൂടുതൽ ദുരിതം ദരിദ്ര -വികസ്വര രാജ്യങ്ങളിൽ

മലിനീകരണം ഏറ്റവുമധികമുള്ളത് ദരിദ്ര- വികസ്വര രാജ്യങ്ങൾ കർക്കശമായ നിയമങ്ങൾ നടപ്പാക്കി മലിനീകരണം കുറയ്ക്കുന്നു. ദരിദ്രരും ഇടത്തരം വരുമാനക്കാരും മലിനീകരണ നിയന്ത്രണത്തെ ആർഭാടമായാണു കാണുന്നത്. തന്മൂലം മലിനീകരണ ഫലമായുള്ള മരണങ്ങളിൽ 92 ശതമാനവും ഇത്തരം രാജ്യങ്ങളിലാണ്.
യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.