സോളിസിറ്റർ ജനറൽ രാജിവച്ചു
സോളിസിറ്റർ ജനറൽ രാജിവച്ചു
Friday, October 20, 2017 1:19 PM IST
ന്യൂഡൽഹി: സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചു. മാസങ്ങൾക്കു മുന്പ് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി രാജിവച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ രഞ്ജിത് കുമാറിനെ 2014 ജൂണിലാണ് സോളിസിറ്റർ ജനറലായി നിയമിച്ചത്.

രഞ്ജിത് കുമാറിന്‍റെ കാലാവധി അടുത്തിടെ കേന്ദ്രസർക്കാർ നീട്ടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവച്ചത്. തീരുമാനം വ്യക്തിപരമാണെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയാ ണെന്നും രഞ്ജിത് കുമാർ വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനായി രഞ്ജിത് കുമാറിന്‍റെ പേര് പരിഗണനയിലുണ്ടെന്നാണ് സൂചനകൾ. സുപ്രീംകോടതി കൊളീജിയം 24നു യോഗം ചേരുന്പോൾ ഇതിൽ തീരുമാന മായേക്കും. സൂചനയുണ്ട്. അഡീഷണൽ സോളിസിറ്റർ ജനറലായ തുഷാർ മേഹ്ത സോളിസിറ്റർ ജനറലാകുമെന്നും റിപ്പോർട്ടുകളുണ്ട്.


ഭരണഘടനാ വിദഗ്ധനായ രഞ്ജിത് കുമാർ നേരത്തെ ഗുജറാത്ത് സർക്കാരിന്‍റെ അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസ് അടക്കമുള്ളവയിൽ ഗുജറാത്ത് സർക്കാരിനു വേണ്ടി ഹാജരായതും ഇദ്ദേഹമായിരുന്നു. നിരവധി കേസുകളിൽ അമിക്കസ് ക്യൂറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.