ബിജെപിക്ക് മണികിലുക്കം
ബിജെപിക്ക്  മണികിലുക്കം
Tuesday, October 17, 2017 12:19 PM IST
ന്യൂഡൽഹി: രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികളുടെ സ്വത്തുവിവരങ്ങൾ പുറത്തു വന്നപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി ഏറ്റവും സന്പന്ന കക്ഷി. 894 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. ഈ കാലയളവിൽ ബിജെപിയുടെ സ്വത്തിൽ 700 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2015-2016 കാലത്തെ കണക്കനുസരിച്ച് ബിജെപിയുടെ ആകെ ആസ്തി 894 കോടിയോളം രൂപയുടേതാണ്. 759 കോടി രൂപയുടെ ആസ്തിയുമായി കോണ്‍ഗ്രസാണു തൊട്ടു പിന്നിൽ. ബിഎസ്പി 557 കോടി, സിപിഎം 432 കോടി എന്നിങ്ങനെയാണ് മറ്റുപാർട്ടികളുടെ ആസ്തി. ബിജെപിക്ക് 25 കോടിയുടെ ബാധ്യതയുള്ളപ്പോൾ കോണ്‍ഗ്രസിന്‍റേത് 329 കോടിയാണ്. ബാങ്കുകളിൽ നിന്നെടുത്ത വായ്പകളാണ് പ്രധാനമായും ബാധ്യതയായി കണക്കാക്കുന്നത്. 2004-2005 മുതൽ 2015-2016 വരെ വർഷങ്ങളിൽ പാർട്ടികൾ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകൾ ചേർത്താണ് റിപ്പോർട്ട് തയാറാക്കിയത്.


വസ്തുവകകൾ, പണം, വാഹനം, നിക്ഷേപം, വായ്പകൾ, പ്രതീക്ഷിത വരുമാനം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ആസ്തി കണക്കാക്കിയത്. 2014-2015 വരെ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതൽ സ്വത്തുണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിലാണ് ബിജെപി പണം വാരിക്കൂട്ടിയത്. പതിനൊന്നു വർഷത്തെ കണക്കുവിവരങ്ങളിൽ തൃണമൂൽ കോണ്‍ഗ്രസിന് 13,447 ശതമാനവും ബിഎസ്പിക്ക് 1,194 ശതമാനവുമാണ് ആസ്തി വർധിച്ചത്. 2004-2005ൽ ദേശീയ പാർട്ടികളുടെ ആസ്തികളുടെ ശരാശരി 61.62 കോടി രൂപയായിരുന്നു. 2015-2016ൽ ഇത് 388.45 കോടിയായി വർധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.