അമിത് ഷായുടെ മകന്‍റെ സ്വത്ത് സന്പാദനം; ദ വയറിനു കോടതിയുടെ വാർത്താ വിലക്ക്
അമിത് ഷായുടെ മകന്‍റെ സ്വത്ത് സന്പാദനം; ദ വയറിനു കോടതിയുടെ വാർത്താ വിലക്ക്
Tuesday, October 17, 2017 11:50 AM IST
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ സ്വത്തു സന്പാദനം സംബന്ധിച്ച വാർത്ത പുറത്തുവിട്ട ദ വയറിന് താത്‌കാലിക വിലക്കേർപ്പെടുത്തി അഹമ്മദാബാദ് കോടതി.

ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് അഹമ്മദാബാദ് കോടതി ന്യൂസ് പോർട്ടലിന് വിലക്കേർപ്പെടുത്തിയത്.

മാനനഷ്ട കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. അമിത് ഷായുടെ മകന്‍റെ സ്വത്തുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിർദേശം.
കോടതി ഉത്തരവിനോട് വായ് മൂടിക്കെട്ടാനുള്ള ശ്രമമെന്ന് ദി വയർ പ്രതികരിച്ചത്. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപി ജയത്തിന് പിന്നാലെ ജയ് ഷായുടെ കന്പനിയ്ക്ക് 16,000 ഇരട്ടി ലാഭമുണ്ടായതായാണ് വാർത്ത വന്നത്.

വാർത്ത പുറത്തുവിട്ട ദ വയർ ഓണ്‍ലൈൻ മാധ്യമത്തിനെതിരേ ജയ് ഷാ 100 കോടി രൂപയുടെ അപകീർത്തിക്കേസ് കൊടുക്കുകയും ചെയ്തു.


തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഈ ഉത്തരവെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും ദി വയർ അധികൃതർ അറിയിച്ചു. ജയ് ഷാ നൽകിയ മാനനഷ്ടക്കേസിൽ അന്തിമ വിധി ഉണ്ടാകുന്നത് വരെ ദി വയർ പ്രസിദ്ധീകരിച്ച ജയ്ഷായുടെ സ്വത്ത് വിവരം സംബന്ധിച്ച വാർത്തയുടെ പേരിൽ തുടർവാർത്തകൾ അച്ചടി, ദൃശ്യ, ഡിജിറ്റൽ രൂപത്തിലോ അഭിമുഖമോ ടിവി ചർച്ചയോ ഡിബേറ്റോ ഒരു ഭാഷയിലും ദി വയർ സംപ്രേഷണം ചെയ്യാനോ അച്ചടിക്കാനോ പാടില്ലെന്നാണ് അഹമ്മദാബാദ് കോടതി ഉത്തരവിട്ടത്.

ഉത്തരവു സംബന്ധിച്ച് ജയ്ഷായുടെ അഭിഭാഷകൻ നൽകിയ അറിയിപ്പു തിങ്കളാഴ്ചയാണു ലഭിച്ചതെന്നു ദ വയർ വ്യക്തമാക്കി.

തങ്ങൾക്ക് നോട്ടീസ് നൽകുകയോ വാദമുഖങ്ങൾ അവതരിപ്പിക്കാൻ സമയം നൽകുകയോ ചെയ്തിട്ടില്ല. ജയ് ഷായുടെ അഭിഭാഷകന്‍റെ മാത്രം വാദത്തിന്‍റെ അടിസ്ഥാനത്തിലാണ് വിധി. ഇതിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്നും ദ വയർ അധികൃതർ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.