വനിതാ സംവരണബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു സോണിയയുടെ കത്ത്
വനിതാ സംവരണബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു സോണിയയുടെ കത്ത്
Thursday, September 21, 2017 12:49 PM IST
ന്യൂഡൽഹി: രാജ്യസഭ 2010ൽ പാസാക്കിയ വനിതാ സംവരണബിൽ ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്സഭയിലും പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയഗാന്ധിയുടെ കത്ത്. ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിന് കോണ്‍ഗ്രസിന്‍റെ പൂർണ പിന്തുണയും സോണിയ വാഗ്ദാനം ചെയ്തു.

വനിതകളുടെ ശാക്തീകരണത്തിനായി ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പൽ കോർപറേഷനുകളിലും സംവരണം നൽകിയ ചരിത്രപരമായ ഭരണഘടനാ ഭേദഗതിക്കു നേതൃത്വം നൽകിയ കോണ്‍ഗ്രസ് തുടർന്നും വനിതകളുടെ ഉന്നമനത്തിനായി നിലകൊള്ളും. ഭരണഘടനാ ഭേദഗതിയിലൂടെ 1989ൽ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ വനിതകൾക്ക് ജനാധിപത്യ പ്രക്രിയയിൽ നേതൃത്വപരമായ അവസരം നൽകിയത്. പ്രതിപക്ഷം അന്നും വനിതാ സംവരണം തടയാൻ ശ്രമിച്ചിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് സർക്കാർ പഞ്ചായത്തീരാജ് ഭേദഗതിയിലൂടെ വനിതാ സംവരണം നടപ്പാക്കിയത്- കത്തിൽ സോണിയ ഓർമപ്പെടുത്തി.

പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് സംവരണം ഉറപ്പാക്കുന്ന ബിൽ യുപിഎ സർക്കാരിന്‍റെ കാലത്ത് 2010 മാർച്ച് ഒന്പതിന് രാജ്യസഭയിൽ പാസാക്കിയതാണ്. ഏഴു വർഷമായി ലോക്സഭയിൽ പാസാക്കാനായി കാത്തുകിടക്കുന്ന ഈ ബിൽ പാസാക്കാൻ ഇനിയും വൈകരുത്. കേന്ദ്രസർക്കാരിന് ലോക്സഭയിൽ വലിയ ഭൂരിപക്ഷം ഉള്ളതിനാൽ ബിൽ പാസാക്കാനാകും. കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്ക്കും. വളരെ അനുകൂലമായ ഈ സാഹചര്യം ബിൽ പാസാക്കാനായി ഉപയോഗപ്പെടുത്തണം- സോണിയ അഭ്യർഥിച്ചു.


ബിൽ പാസാക്കണമെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ ഈ വർഷം ആദ്യം പറഞ്ഞതു ശ്രദ്ധയിൽപെടുത്തിയാണ് മോദിക്കുള്ള സോണിയയുടെ കത്ത് തുടങ്ങുന്നത്. ലോക്സഭയിലെ 543 എംപിമാരിൽ 62 പേർ വനിതകളാണ്. ആദ്യമായാണ് ഇത്രയധികം വനിതകൾ ലോക്സഭയിലെത്തുന്നത്. 2009 ൽ 58 വനിതകളാണു ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിനു മുന്പ് വനിതാ ബിൽ പാസാക്കുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തതാണെന്നും ഇനിയത് പാലിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.