പാവപ്പെട്ട വിദ്യാർഥികൾക്കായുള്ള കത്തോലിക്കാ സഭയുടെ ബോർഡിംഗ് സ്കൂൾ പൂട്ടിച്ചു
Wednesday, September 20, 2017 12:59 PM IST
ന്യൂഡൽഹി: ഭൂമി കൈയേറി എന്നാരോപിച്ചു മധ്യപ്രദേശിൽ പാവപ്പെട്ട കുട്ടികൾക്കായുള്ള കത്തോലിക്ക സഭയുടെ സ്ഥാപനം സർക്കാർ അനധികൃതമായി പൂട്ടിച്ചു. മധ്യപ്രദേശിലെ സാഗർ അതിരൂപതയുടെ കീഴിലുള്ള ബോർഡിംഗ് സ്കൂളാണു സർക്കാർ അനധികൃതമായി ഇടപെട്ട് പൂട്ടിച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സഭ അധികൃതരിൽ നിന്നു വിശദീകരണം തേടാനുള്ള സാവകാശം പോലുമില്ലാതെയാണ് സ്കൂൾ പൂട്ടിച്ചതെന്നു സ്ഥാപനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഫാ. സിൽജോ കിടങ്ങൻ പറഞ്ഞു.

ഭൂമി സംബന്ധമായ രേഖകളിൽ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കൈയേറ്റം ആരോപിച്ചു 20 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന സ്ഥാപനം അടിയന്തരമായി പൂട്ടിച്ചത്. വികസനം ഇനിയും എത്തിനോക്കിയിട്ടില്ലാത്ത ഉൾനാടൻ ഗ്രാമമായ മോഹൻപൂരിലെ ഗോത്ര വിഭാഗത്തിൽ പെട്ട കുട്ടികളാണ് ഇവിടെ താമസിച്ചു പഠിച്ചിരുന്നത്. സ്ഥാപനത്തിന്‍റെ ചുമതലയുണ്ടായിരുന്ന വൈദികനോട് ഉടൻ സ്ഥലം ഒഴിഞ്ഞുകൊടുക്കണെന്ന് ആവശ്യപ്പെട്ട സർക്കാർ അധികൃതർ വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകിയില്ല. സ്ഥാപനത്തിൽ ഉണ്ടായിരുന്ന വിദ്യാർഥികളെ നിർബന്ധിതമായി മറ്റൊരു സർക്കാർ സ്ഥാപനത്തിലേക്കു മാറ്റുകയും ചെയ്തു.

ഭോപ്പാലിലെ ഉൾനാടൻ ഗ്രാമത്തിൽ 1997ലാണ് സീറോ മലബാർ സഭയുടെ കീഴിൽ ഈ സ്ഥാപനം ആരംഭിക്കുന്നത്. നഗരപ്രദേശങ്ങളിൽ നിന്നും വികസനത്തിൽ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. തൊട്ടടുത്ത സർക്കാർ സ്കൂളിൽ പഠിക്കുന്ന ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മിടുക്കരായി പഠിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി മെച്ചപ്പെട്ട സ്കൂളുകളിൽ പഠന സഹായവും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, മതപരിവർത്തനം ഉൾപ്പെടെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങി അധികൃതർ ഈ സ്ഥാപനം പൂട്ടിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ ഭൂമി സംബന്ധമായ രേഖകളിൽ ജില്ലാ കളക്ടറുടെ ഒപ്പില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

പ്രദേശത്തെ വ്യക്തികളിൽ നിന്നാണ് സഭ സ്ഥാപനം തുടങ്ങുന്നതിനുള്ള സ്ഥലം വാങ്ങിയത്. ഇതിനോടനുബന്ധിച്ചുള്ള എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയിരുന്നതുമാണ്. എന്നാൽ, സ്ഥലത്തിന്‍റെ രേഖകൾ സംബന്ധിച്ച വിശദീകരണം നൽകാനുള്ള സാവകാശം പോലും നൽകാതെയാണ് അധികൃതർ സമ്മർദം ചെലുത്തി സ്ഥാപനം പൂട്ടി സീൽ വെച്ചതെന്ന് ഫാ. സിൽജോ കിടങ്ങൻ പറഞ്ഞു.

സ്ഥാപനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നടപടികൾക്ക് സമയം എടുത്താലും അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഫാ. സിൽജോ കിടങ്ങൻ പറഞ്ഞു. മതപരിവർത്തനം നടത്തുന്നു എന്ന ആരോപണങ്ങളിൽ കഴന്പില്ലെന്നാണ് ഇവിടുത്തെ ഗ്രാമവാസികൾ തന്നെ പറയുന്നത്. സ്ഥാപനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇവിടെ പ്രവർത്തിച്ചിട്ടും ഗ്രാമത്തിൽ മൂന്നു കത്തോലിക്ക കുടുംബങ്ങൾ മാത്രമാണുള്ളത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിയാണ് അധികൃതർ സ്ഥാപനത്തിനെതിരേ നടപടിയെടുത്തതെന്ന് ഗ്രാമവാസികളും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.