ഖേലോ ഇന്ത്യാ പദ്ധതിക്ക് കാബിനറ്റ് അംഗീകാരം
Wednesday, September 20, 2017 11:56 AM IST
ന്യൂഡൽഹി: നവീകരിച്ച ഖേലോ ഇന്ത്യാ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കായികമേഖലയെ മുഖ്യധാരയിലെത്തിച്ച് അതിലൂടെ വ്യക്തിത്വ, സാമൂഹിക, സാന്പത്തിക വികസനം എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ഇതുവരെയില്ലായിരുന്ന തരത്തിലുള്ള ഒരു വിശാല ഇന്ത്യാ കായിക സ്കോളർഷിപ്പ് പദ്ധതി ഇതിലൂടെ നടപ്പാക്കും. ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന കായികമേഖലയിലെ 1000 താരങ്ങൾ ഇതിൽ ഉൾപ്പെടും.

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കായികതാരങ്ങൾക്കും അടുത്ത തുടർച്ചയായ എട്ടു വർഷത്തേക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്തെ 20 സർവകലാശാലകളെ കായികമികവിന്‍റെ കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ കഴിവുറ്റ കായികതാരങ്ങൾക്ക് പഠനത്തോടൊപ്പം കായിക മേഖലയിലെ മത്സരങ്ങളിലും മുന്നേറാൻ കഴിയും.

10-18നും ഇടയ്ക്കുള്ള 200 ദശലക്ഷം കുട്ടികളെ വന്പിച്ച ശാരീരികക്ഷമതാ മുന്നേറ്റത്തിന്‍റെ ഭാഗമായി ഇതിൽ ഉൾപ്പെടുത്തും. ലിംഗസമത്വവും സാമൂഹിക ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് കായികമേഖലയുടെശക്തി അംഗീകരിക്കുകയും ഈ ലക്ഷ്യങ്ങൾ കൈവരിക്കാനായി പ്രത്യേക നടപടികൾ സ്വീകരിക്കുകയുംചെയ്യും. സ്കൂൾ, കോളജ് തലങ്ങളിലെ മത്സരങ്ങളുടെ നിലവാരംമെച്ചപ്പെടുത്തുന്നതും പദ്ധതിയുടെ ഉദ്യമത്തിലുള്ളതാണ്. ഇതിലൂടെ സംഘടിതമായ കായിക മത്സരങ്ങളിൽ കഴിയുന്നത്ര ബന്ധമുണ്ടാക്കുകയാണ് ലക്ഷ്യം.


പരിശീലനവിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പുകൾ, പ്രതിഭകളെ കണ്ടെത്തുന്നതിനായിദേശീയ കായിക പ്രതിഭാ കണ്ടെത്തൽ പോർട്ടൽ, ആഭ്യന്തര കായികമേഖലയ്ക്കായി സംവേദന വെബ്സൈറ്റ്, കായിക അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്താനും ഉപയോഗിക്കുന്നതിനുമായി ജിഎഐഎസ് അടിസ്ഥാനത്തിലുള്ള വിവരശേഖരണ സംവിധാനം തുടങ്ങിയവ കായികമേഖലയിലെ പ്രോത്സാഹനത്തിനായി ഉപയോഗിക്കുന്ന ആധുനിക ഉപഭോക്തൃസൗഹൃദ സാങ്കേതികവിദ്യകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.