നിതീഷ് കുമാറിനെ മാറ്റി; ഛോട്ടുഭായ് വാസവ ജെഡി-യു ആക്ടിംഗ് പ്രസിഡന്‍റ്
നിതീഷ് കുമാറിനെ മാറ്റി; ഛോട്ടുഭായ് വാസവ ജെഡി-യു ആക്ടിംഗ് പ്രസിഡന്‍റ്
Sunday, September 17, 2017 11:55 AM IST
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മാറ്റി ഗുജറാത്ത് എംഎൽഎ ഛോട്ടുഭായ് വാസവയെ ആക്ടിംഗ് പ്രസിഡന്‍റായി ജനതാദൾ യുണൈറ്റഡ് ശരത് യാദവ് വിഭാഗം തെരഞ്ഞെടുത്തു. പാർട്ടി വൈസ് പ്രസിഡന്‍റ് കെ. രാജശേഖരന്‍റെ അധ്യക്ഷതയിൽ കൂടിയ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഐക്യജനതാദൾ വിഭാഗം എൻഡിഎയിൽ ചേർന്നതിനു ശേഷം പാർട്ടി എടുത്ത തീരുമാനങ്ങളും ദേശീയ കൗണ്‍സിൽ യോഗം റദ്ദാക്കി.

ജെഡി-യു ഒൗദ്യോഗികമായി തങ്ങളാണെന്നു വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് ശരത് യാദവ് വിഭാഗം ദേശീയ കൗണ്‍സിൽ യോഗം വിളിച്ചു ചേർത്തത്. 20 സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളും തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ട ശരത് യാദവ് വിഭാഗം, 14 സംസ്ഥാന പ്രസിഡന്‍റുമാരും യോഗത്തിനെത്തിയെന്നും അവകാശപ്പെട്ടു. കേരളത്തിൽനിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്ര കുമാർ അടക്കമുള്ള നാല് പ്രതിനിധികൾ യോഗത്തിനെത്തിയിരുന്നു.

പാർട്ടിയിലെ അന്തിമ തീരുമാനങ്ങൾ ദേശീയ കൗണ്‍സിൽ യോഗമാണെടുക്കുന്നത്. ദേശീയ കൗണ്‍സിലിന്‍റെ അംഗീകാരമില്ലാതെ എൻഡിഎയിൽ ചേരുന്നത് അടക്കം നിതീഷ് കുമാർ വിഭാഗമെടുത്ത തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നു യോഗ തീരുമാനങ്ങൾ വിശദമാക്കിയ രാജ്യസഭാ എംപി അലി അൻവർ അറിയിച്ചു. ഇതുസംബന്ധിച്ച് ദേശീയ കൗണ്‍സിൽ യോഗത്തിന്‍റെ തീരുമാനങ്ങൾ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷനു പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും തീരുമാനിച്ചു.


പാർട്ടി സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത മാർച്ചിനു മുന്പ് പൂർത്തിയാക്കും. പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുക്കുന്നതു വരെയാണ് ആക്ടിംഗ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ മുഖ്യ വരണാധികാരിയായി സുഭാഷ് ചന്ദ്ര ശ്രീവാസ്തവയെയും യോഗം തെരഞ്ഞെടുത്തു.

കൂടാതെ, പാർട്ടി‌വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ നിതീഷ് കുമാർ അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കാൻ അരുണ്‍ കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിൽ മൂന്നംഗ അച്ചടക്ക സമിതിയെയും ദേശീയ കൗണ്‍സിൽ യോഗം നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.