നികുതി കൂട്ടി കേന്ദ്രം പണം വാരുന്നു
നികുതി കൂട്ടി കേന്ദ്രം പണം വാരുന്നു
Wednesday, September 13, 2017 1:03 PM IST
ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില പകുതിയിൽ താഴെയായി. പക്ഷേ, ഇന്ത്യയിലെ ഉപയോക്താക്കൾക്കു വില കുറയുന്നില്ല.നരേന്ദ്ര മോദി പ്രധാനമന്ത്രിയായ 2014 മേയിൽ ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിയതു വീപ്പയ്ക്കു ശരാശരി 106.85 ഡോളർ നൽകിയാണ്. ഈ ചൊവ്വാഴ്ച വാങ്ങിയത്. 53.06 ഡോളറിന് പകുതിയിൽ താഴെ വില.ആ ദിവസങ്ങളിൽ ഡോളറിന് 59 രൂപയടുത്തായിരുന്നു വില. ഇപ്പോൾ 64 രൂപയ്ക്കടുത്തും. രൂപയുടെ വിനിമയനിരക്ക് മാറിയതല്ല വിഷയം.

വിഷയം സർക്കാരാണ്. സർക്കാർ നികുതി വർധിപ്പിച്ചു. ഡോ. മൻമോഹൻസിംഗിന്‍റെ കാലത്ത് ക്രൂഡ് ഓയിൽ വില നിയന്ത്രണംവിട്ട് ഉയർന്നപ്പോൾ കസ്റ്റംസ് ഡ്യൂട്ടി എടുത്തുകളയുകയും കേന്ദ്ര എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. 2010-12 കാലയളവിൽ ഇങ്ങനെ കുറച്ചതുകൊണ്ട് ലോകവിപണിയിലെ വിലക്കയറ്റം അതേപടി ഇവിടെ ഉണ്ടായില്ല. കുറേ സംസ്ഥാനങ്ങൾ കേന്ദ്ര അഭ്യർഥന മാനിച്ച് വാറ്റ് കുറയ്ക്കുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്‍റുകൾ വരുമാനം കുറയ്ക്കുകയും കമ്മി കൂട്ടുകയും ചെയ്യുന്ന നിലപാടാണ് എടുത്തത്. അതിന്‍റെ ഗുണം ഉപയോക്താക്കൾക്കു ലഭിച്ചു. ഗവൺമെന്‍റ് കമ്മി പരിധി ലംഘിച്ചതു വേറെ പ്രശ്നങ്ങൾ ഉണ്ടാക്കി.

എന്നാൽ, നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം ആ നയം മാറ്റി. മുന്പ് മൻമോഹൻ കുറച്ച എക്സൈസ് ഡ്യൂട്ടി ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു. 2014 നവംബർ മുതൽ ഒന്പതു തവണയായി പഴയ നിലയിലേക്ക് എക്സൈസ് ഡ്യൂട്ടി എത്തിച്ചു. 2016 ജനുവരി 31-നാണ് ഡ്യൂട്ടി അവസാനമായി കൂട്ടിയത്.


അപ്പോഴേക്ക് ഒരു ലിറ്റർ പെട്രോളിന്‍റെ ഡ്യൂട്ടി 9.48 രൂപയിൽനിന്ന് 21.48 രൂപയായിരുന്നു. 12 രൂപ കൂടി. 127 ശതമാനം വർധന.ഡീസലിന്‍റേത് കൂടുതൽ കഠിനമായിരുന്നു. ലിറ്ററിന് 3.56 രൂപയായിരുന്നത് 17.83 രൂപയായി. 14.27 രൂപ കൂടി. ശതമാനക്കണക്കിൽ 380 ശതമാനം വർധന.

ഇതു കേന്ദ്രസർക്കാരിന്‍റെ ഖജനാവിനെ സന്പന്നമാക്കി. 2012-13 ൽ 73,310 കോടി രൂപയാണു പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതിയായി ലഭിച്ചത്. മോദി കയറിയ ആദ്യവർഷം തന്നെ അത് 99,184 കോടിയായി വർധിപ്പിച്ചു. 2015-16 ൽ 1,78,591 കോടിയും 2016-17 ൽ 2,42,691 കോടിയുമായി തുക വർധിച്ചു.

കേന്ദ്രത്തിന്‍റെ കമ്മി നിയന്ത്രിക്കാനും ശന്പള പരിഷ്കാരം നടത്താനും അങ്ങനെ പെട്രോൾ-ഡീസൽ ഉപയോക്താക്കൾ സഹായം നൽകുന്നു.ഈ നികുതി നിരക്ക് അല്പം കുറച്ചാൽ വില റിക്കാർഡ് മറികടക്കുന്നതു തടയാം. പക്ഷേ, അതിനു തയാറില്ലെന്നാണു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ ഇന്നലത്തെ പ്രസ്താവന വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.