മെഡിക്കൽ പ്രവേശനം: സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി
മെഡിക്കൽ പ്രവേശനം: സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി
Monday, September 11, 2017 1:01 PM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനം റദ്ദാക്കിയതിനെതിരേ തൊടുപുഴ അൽ അസർ, ഡി.എം. വയനാട്, അടൂർ മൗണ്ട് സിയോണ്‍ മെഡിക്കൽ കോളജുകൾ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ഇന്നത്തേക്കു മാറ്റി. സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ (എംസിഐ) വാദിച്ചു. ഇതിനെ കോളജുകൾ എതിർത്തു. തുടർന്ന് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ഈ വിഷയം നേരത്തെ ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ചാണ് പരിഗണിച്ചിരുന്നതെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ തന്നെ എംസിഐക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിന്‍റെ വാദം. അതിനാൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിൽ ഒരുമിച്ച് കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ കോളജുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ എന്നിവർ എതിർത്തു. തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.


മൂന്ന് കോളജുകൾക്കും പ്രവേശനം നടത്താൻ കേരള ഹൈക്കോടതി നൽകിയ ഇടക്കാല അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് റിട്ട് ഹർജി നൽകാൻ കോളജുകൾക്ക് അനുമതി നൽകുകയായിരുന്നു. മൂന്ന് സ്വാശ്രയ കോളജുകളിലുമായി 400 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളെ പഠിക്കാൻ അനുവദിക്കണമെന്നാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പ്രവേശനത്തെ എംസിഐ എതിർക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.