മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിതിനു ജാമ്യം
Monday, August 21, 2017 1:18 PM IST
ന്യൂഡൽഹി: മലേഗാവ് സ്ഫോടനപരന്പര കേസിൽ ലഫ്റ്റനന്‍റ് കേണൽ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

നേരത്തേ പുരോഹിതിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിയാണ് ഇപ്പോൾ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസുമാരായ ആർ.കെ. അഗർവാൾ, എ.എം. സപ്രെ എന്നിവരുൾപ്പെട്ട ബെഞ്ചാണു ജാമ്യം നൽകിയത്. നാസിക്കിലെ മലേഗാവിൽ 2008 സെപ്റ്റംബർ 29നാണ് സ്ഫോടന പരന്പരയുണ്ടായത്. സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. രാഷ്‌ട്രീയചേരിപ്പോരിന് ഇരയായി താൻ ഒന്പതു വർഷം ജയിലിൽ കഴിഞ്ഞുവെന്ന് പുരോഹിത് സുപ്രീംകോടതിയിൽ വ്യക്തമാക്കി.

ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേയാണ് പുരോഹിത് സുപ്രീംകോടതിയെ സമീപിച്ചത്. സാധ്വി പ്രഗ്യ ഠാക്കൂർ, പുരോഹിത് തുടങ്ങി പതിനൊന്നു പേർക്കെതിരേ ഭീകര വിരുദ്ധ സ്ക്വാഡ് മക്കോക്ക ഉപയോഗിച്ചതു തെറ്റാണെന്നു പ്രത്യേക കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മുസ്‌ലിംകൾ ധാരാളമുള്ളതിനാലാണു മലേഗാവ് സ്ഫോടനത്തിനായി തെരഞ്ഞെടുത്തതെന്നും സാധ്വി പ്രഗ്യ, പുരോഹിത്, സ്വാമി ദയാനന്ദ് പാണ്ഡെ എന്നിവരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ, സാധ്വി പ്രഗ്യക്ക് എൻഐഎ. കഴിഞ്ഞവർഷം ക്ലീൻചിറ്റ് നൽകി. പുരോഹിതിന് ജാമ്യം ലഭിച്ചത് അത്ഭുതപ്പെടുത്തുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇക്കാര്യത്തിൽ എൻഐഎ വിശദീകരണം നൽകണം.


എൻഐഎ അറസ്റ്റ് ചെയ്ത സാധ്വി പ്രഗ്യ ഠാക്കൂർ, അസീമാനന്ദ എന്നിവർക്ക് നേരത്തേതന്നെ ജാമ്യം ലഭിച്ചു. ഇപ്പോൾ പുരോഹിതിനും. ഇങ്ങനെ ജാമ്യം നൽകാനാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതെന്തിനാണെന്ന് എൻഐഎ.വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.