മോദിയുടെ പ്രതീക്ഷകൾക്കു നിറംപകർന്നു നിതീഷിന്‍റെ രാജി
മോദിയുടെ പ്രതീക്ഷകൾക്കു  നിറംപകർന്നു നിതീഷിന്‍റെ രാജി
Wednesday, July 26, 2017 1:53 PM IST
ന്യൂഡൽഹി: രാഷ്‌ട്രീയ ചതുരംഗക്കളികളിൽ നേട്ടങ്ങൾ കൊയ്യുന്ന കൗശലക്കാരനായ നിതീഷ് കുമാറിന്‍റെ മറ്റൊരു ചാട്ടമായി ഇന്നലത്തെ രാജി. ബിഹാർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു നിതീഷ് തന്നെ രൂപം കൊടുത്ത ജെഡിയു-ആർജെഡി- കോണ്‍ഗ്രസ് മഹാസഖ്യം പൊളിച്ച നിതീഷിന്‍റെ തീരുമാനം അപ്രതീക്ഷിതമല്ല. ദേശീയ രാഷ്‌ട്രീയത്തിലും ബിഹാറിലും ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഭാവി പ്രതീക്ഷകൾക്ക് വെള്ളമൊഴിച്ചു ബിഹാറിലെ മഹാസഖ്യ മന്ത്രിസഭയുടെ തകർച്ച.

ആർജെഡിയും കോണ്‍ഗ്രസുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച് ബിജെപിയെ 2015ലെ തെരഞ്ഞെടുപ്പിൽ തറപറ്റിച്ചയാളാണ് അതിവേഗം വീണ്ടും മലക്കം മറിഞ്ഞത്. ബിജെപിയിലേക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നിതീഷിന്‍റെ സമീപകാല നിലപാടുകൾ. കഴിഞ്ഞ വർഷാവസാനം മുതൽ മാത്രം എട്ട് നീക്കങ്ങളാണ് നിതീഷ് ഇത്തരത്തിൽ നടത്തിയത്.

2016 നവംബറിൽ തന്നെ നിതീഷ് ആദ്യ വെടിപൊട്ടിച്ചിരുന്നു. പ്രധാനമന്ത്രി മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനെ എൻഡിഎ സഖ്യകക്ഷികൾ അടക്കം പലരും എതിർത്തപ്പോൾ നിതീഷ് അതിനെ പരസ്യമായി പിന്തുണച്ചു. കഴിഞ്ഞ ജനുവരിയിൽ നിതീഷ് രണ്ടാമത്തെ സൂചന നൽകി. മകരസംക്രാന്തി പ്രമാണിച്ച് നടത്തിയ വിരുന്നിലേക്ക് ബിജെപി നേതാക്കളെ ക്ഷണിച്ചു. ബിജെപിയും നരേന്ദ്ര മോദിയും വർഗീയത വളർത്തുന്നുവെന്ന് ആരോപിച്ച് 2013ൽ എൻഡിഎ വിട്ട ശേഷം ആദ്യമായി ആയിരുന്നിത്.

പിന്നീട് കഴിഞ്ഞ മാർച്ചിൽ നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷിന്‍റെ ജെഡിയു സ്ഥാനാർഥികളെ നിർത്തിയില്ല. ബിജെപി വോട്ടുകൾ ഭിന്നിക്കാതിക്കാൻ മോദിയുമായി ഉണ്ടാക്കിയ രഹസ്യധാരണയെ തുടർന്നാണ് ഈ തീരുമാനമെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ മേയിൽ സോണിയാ ഗാന്ധി ക്ഷണിച്ച ഉച്ചവിരുന്നിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി വിട്ടുനിന്നു. ഇന്ത്യ സന്ദർശിച്ച മൗറീഷ്യസ് പ്രസിഡന്‍റ് അനിരുദ്ധ ജഗന്നാഥിന്‍റെ ബഹുമാനാർഥം പ്രധാനമന്ത്രി മോദി അന്നുതന്നെ ഡൽഹിയിൽ നടത്തിയ വിരുന്നിൽ പങ്കെടുക്കുകയും ചെയ്തു.

ഗുജറാത്തിൽ എൻസിപിയുമായി ചേർന്ന് 2017 ഏപ്രിലിൽ ജെഡിയു സഖ്യം ഉണ്ടാക്കി. ഗുജറാത്തിലെ ബിജെപി സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഈ നീക്കം മോദിയെ സഹായിക്കും. തുടർന്നായിരുന്നു ബിഹാറിൽ നിന്നുള്ള പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിനെ തഴഞ്ഞ് യുപിക്കാരാനായ ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ നിതീഷ് പരസ്യമായി പിന്തുണച്ചത്. ബിഹാർ ഗവർണറായിരുന്നു കോവിന്ദ് എന്നതാണ് ഇതിനു പറഞ്ഞ കാരണം. എന്നാൽ, ഇതേ കോവിന്ദിനെ ഗവർണറായി നിയമിച്ചപ്പോൾ എതിർത്ത മുഖ്യമന്ത്രിയാണ് നിതീഷ് എന്നതും ബിഹാറുകാരിയായ ദളിത് വനിതയുമായിരു ന്നു സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി എന്നതും രാഷ്‌ട്രീയ നിരീക്ഷകർ കാണാതെ പോയില്ല.


സ്വാതന്ത്ര്യത്തിന്‍റെ ജൂബിലിയാഘോഷം പോലെ ജിഎസ്ടിയെ മാറ്റി രാഷ്‌ട്രീയനേട്ടം കൊയ്യാനുള്ള മോദിയുടെയും ബിജെപിയുടെയും ശ്രമത്തെ പിന്തുണയ്ക്കാനും നിതീഷ് ന്യായം കണ്ടെത്തി. പ്രതിപക്ഷം ബഹിഷ്കരിച്ച ജിഎസ്ടിക്കായുള്ള പാർലമെന്‍റിലെ അർധരാത്രി സമ്മേളനത്തിലേക്ക് ജെഡിയു നേതാക്കളെ അയച്ചു. ഏറ്റവുമൊടുവിൽ ലാലു പ്രസാദ് യാദവിന്‍റെ നേതൃത്വത്തിൽ ആർജെഡി പാറ്റ്നയിൽ നടത്തിയ ബിജെപിയെ ഒഴിവാക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന റാലിയിൽ നിന്ന് ജെഡിയു മാറിനിന്നു.

ചുരുക്കത്തിൽ മുന്പ് വർഗീയതയ്ക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് ബിജെപി ബന്ധം വിട്ട അതേ നിതീഷ് ഇന്ന് ബിജെപി പക്ഷത്തേക്ക് മാറിയതിന് അഴിമതിക്കെതിരേ കുരിശുയുദ്ധം എന്ന പുതിയ മുഖംമൂടി ധരിച്ചുവെന്നതാണ് യാഥാർഥ്യം. കാലിത്തീറ്റ കുംഭകോണം അടക്കം അഴിമതിക്കേസുകളിൽ ജയിൽ ശിക്ഷ വരെ അനുഭവിച്ച ലാലു പ്രസാദിന്‍റെ കൂടെ കൂടുന്പോൾ അദ്ദേഹത്തിന്‍റെ അഴിമതിയെക്കുറിച്ച് അറിയാത്തതൊന്നുമായിരു ന്നില്ല.
ലാലുവിന്‍റെയും ഉപമുഖ്യമന്ത്രിയായിരുന്ന മകൻ തേജസ്വിയുടെയും രാജ്യസഭാംഗമായ ലാലുവിന്‍റെ മിസ ഭാരതിയുടെയും വീടുകൾ റെയ്ഡ് ചെയ്തതും കേസെടുത്തതും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്‍റെ പ്രത്യേക താത്പര്യത്തിലാണെന്നതിൽ നിതീഷിനു സംശയം ഉണ്ടാകില്ല. പ്രതിപക്ഷ നേതാക്കൾക്കെതിരേ കേന്ദ്രസർക്കാർ രാഷ്‌ട്രീയ പകപോക്കൽ നടത്തുകയാണെന്ന കോണ്‍ഗ്രസിന്‍റെ വാദത്തെക്കുറിച്ചും നിതീഷിന് അറിയാഞ്ഞിട്ടല്ല.

ബിഹാറിൽ ബിജെപി പിന്തുണയോടെ സർക്കാർ രൂപീകരിക്കുന്നതിനുള്ള തന്ത്രങ്ങൾ മോദിയും അമിത് ഷായുമായി ചേർന്ന് നേരത്തെ തന്നെ നിതീഷ് നടത്തിയെന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ കുറച്ചുകാലമായുള്ള രാഷ്‌ട്രീയ ചാഞ്ചാട്ടമെന്ന് കോണ്‍ഗ്രസും ലാലുവും പറയുന്നു. നിതീഷിന്‍റെ ബിജെപി ചായ്‌വിനെ എതിർക്കുന്ന മുൻ ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ ശരത് യാദവിനും എം.പി. വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള കേരള ജെഡിയുവിനും ഇനി പാർട്ടി പിളർക്കേണ്ടി വരും.

ജെഡിയുവിന്‍റെ ജനപിന്തുണശക്തിയേക്കാൾ വലിയ റോൾ എക്കാലത്തും ദേശീയ രാഷ്്ട്രീയത്തിൽ കളിക്കുന്ന നിതീഷിന്‍റെ കൗശലത്തെക്കുറിച്ച് സംശയിക്കേണ്ട. സ്വന്തം അധികാരവും പ്രതിച്ഛായയും നിലനിർത്താൻ സ്വീകരിക്കുന്ന മറ്റൊരു അവസരവാദ നിലപാടാകും ഇത്തവണത്തെ രാജി. ബിജെപിയുടെയും നരേന്ദ്ര മോദിയുടെ വർഗീയതയ്ക്കെതിരേയാണ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് നിതീഷ് യുദ്ധം പ്രഖ്യാപിച്ചതെങ്കിൽ ഇത്തവണ അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്നതാണെന്നതാണ് നിതീഷിന്‍റെ ചാണക്യതന്ത്രം. മോദിക്കും അമിത് ഷായ്ക്കും ഉള്ളുനിറഞ്ഞ് സന്തോഷിക്കാം.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.