ചികിത്സാനിഷേധം; സിആർപിഎഫ് ജവാൻ മരിച്ചു
Sunday, July 23, 2017 11:52 AM IST
ശ്രീനഗർ: ഡോക്ടറെ കാണാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് രോഗം മൂർച്ഛിച്ച് ജവാൻ മരിച്ചു.തെക്കൻ കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലാണു സംഭവം. ഛർദി മൂലം അവശനായ സിആർപിഎഫ് ജവാൻ ചികിത്സാനുമതി തേടിയെങ്കിലും കന്പനി കമാൻഡർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് ആരോപണം. 

എന്നാൽ, ജവാന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നെന്ന് സിആർപിഎഫ് വക്താവ് രാജേഷ് യാദവ് പറഞ്ഞു. ചികിത്സാനുമതി നിഷേധിച്ചെന്നാരോപിച്ച് ജവാന്‍റെ സഹപ്രവർത്തകർ കമാൻഡറെ ആക്രമിച്ചതായി യാദവ് അറിയിച്ചു. രണ്ടു ദിവസമായി രോഗബാധിതനായിരുന്ന ജവാനെ സിആർപിഎഫ് 90 ബറ്റാലിയനിലെ ഡോക്ടർ പരിശോധിക്കുകയും അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ജമ്മു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തിരുന്നുവെങ്കിലും ജവാൻ മരിക്കുകയായിരുന്നു എന്ന് യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.