നഴ്സുമാരുടെ ശന്പളം പുതുക്കാൻ നിർദേശം നൽകിയെന്നു കേന്ദ്രം
നഴ്സുമാരുടെ ശന്പളം പുതുക്കാൻ നിർദേശം നൽകിയെന്നു കേന്ദ്രം
Wednesday, July 19, 2017 1:12 PM IST
ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നഴ്സുമാരുടെ ശന്പളം പുതുക്കി നിശ്ചയിക്കണമെന്നു സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതു സംസ്ഥാന സർക്കാരുകളാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്സഭയെ അറിയിച്ചു.

ആന്‍റോ ആന്‍റണിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ നഴ്സുമാരുടെ വിഷയം ലോക്സഭയിൽ ശൂന്യവേളയിൽ ഉന്നയിച്ചതിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വിശദമാക്കിയത്.

200 കിടക്കകളുള്ള ആശുപത്രിയിലെ നഴ്സുമാർക്ക് 20,000 രൂപയിൽ കുറയാത്ത ശന്പളവും ആനുകുല്യങ്ങളും നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച കമ്മിറ്റി നിർദേശിച്ചിരുന്നത്. കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് കേന്ദ്രം തയാറാക്കിയ മാർഗരേഖ സംസ്ഥാനങ്ങൾക്ക് അയച്ചു കൊടുത്തിരുന്നു. ഇതു പാലിക്കുകയാണ് ഈ വിഷയത്തിൽ സംസ്ഥാനം ചെയ്യേണ്ടതെന്നും ജെ.പി. നഡ്ഡ വ്യക്തമാക്കി. കേരളത്തിൽ ശന്പളത്തിനായി നഴ്സുമാർ സമരം ചെയ്യുന്നത് ഗൗരവമേറിയതാണെന്നും ആവശ്യമെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദിവസ വേതനത്തിനു ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കു പോലും കേരളത്തിൽ നഴ്സുമാർക്കു കിട്ടുന്നതിൽ കൂടുതൽ കിട്ടുന്നുണ്ടെന്ന് പ്രശ്നം ഉന്നയിച്ച ആന്‍റോ ആന്‍റണി ചൂണ്ടിക്കാട്ടി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് രാജ്യത്ത് നഴ്സുമാർ കൂടുതലും. ഇവരെ സംരക്ഷിക്കാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ചതോടെ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ.രാഘവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ കേരള എംപിമാർ ആവശ്യവുമായി എഴുന്നേറ്റു. ഇതേത്തുടർന്നാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.