തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശന്പളം ഒരു ലക്ഷമാക്കി
തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശന്പളം ഒരു ലക്ഷമാക്കി
Wednesday, July 19, 2017 12:48 PM IST
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാംഗങ്ങളുടെ ശന്പളം ഇരട്ടിയാക്കി. ഇതുപ്രകാരം എല്ലാ അലവൻസുകളും ഉൾപ്പെടെ 1.05 ലക്ഷം രൂപ ലഭിക്കുമെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി നിയമസഭയിൽ പറഞ്ഞു. നേരത്തേ ഇത് 55,000 രൂപയായിരുന്നു. വർധന 90.91 ശതമാനമാണ്. പുതുക്കിയ ശന്പളം ജൂലൈ ഒന്നിനു പ്രാബല്യത്തിലായി.

മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവരുടെ ശന്പളവും ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. എംഎൽഎ മണ്ഡല വികസന ഫണ്ട് രണ്ടു കോടി രൂപയിൽനിന്ന് രണ്ടരക്കോടിയായി ഉയർത്തി. എംഎൽഎമാരുടെ നിര്യാണത്തെത്തുടർന്നു കുടുംബാംഗങ്ങൾക്കു ലഭിക്കുന്ന പെൻഷൻ തുകയിൽ 10,000 രൂപയുടെ വർധന വരുത്തി. വാർഷിക മെഡിക്കൽ അലവൻസ് 12,000 രൂപയിൽനിന്ന് 25,000 ആക്കി. പെൻഷൻ തുക 12,000 രൂപയിൽനിന്ന് 20,000 ആയി ഉയർത്തി. എംഎൽഎമാരുടെ വാച്ച് ആൻഡ് വാർഡ് വിഭാഗത്തിലുള്ളവരുടെയും ശന്പളം വർധിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ പെൻഷൻ 8000 രൂപയിൽനിന്നു 10,000 ആക്കി ഉയർത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.