ആധാർ കേസ് ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്
ആധാർ കേസ് ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്
Tuesday, July 18, 2017 12:49 PM IST
ന്യൂഡൽഹി: ആധാർ വിവരങ്ങൾ രേഖപ്പെടുത്തുന്നതു വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഒന്പതംഗ ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു. സ്വകാര്യത ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായി കണക്കാക്കാനാകുമോയെന്ന വിഷയമാണ് ഒന്പതംഗ ബെഞ്ച് പരിഗണിക്കുക. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ സ്വകാര്യത മൗലികാവകാശങ്ങളിൽ ഉൾപ്പെട്ടതാണെന്ന കോടതി ഉത്തരവ് നിലനിൽക്കുമെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

ആധാറിനായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന വിഷയമാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിലും 19-ാം അനുച്ഛേദത്തിന്‍റെ വിവിധ ഭാഗങ്ങളിലും സ്വകാര്യത അവകാശമായി പ്രതിപാദിച്ചിട്ടുണ്ടെ ന്നു ഹർജിക്കാർ വാദിച്ചു. എന്നാൽ, മുന്പ് എം.പി. ശർമ കേസിൽ 1950ൽ എട്ടംഗ ബെഞ്ചും ഖരക് സിംഗ് കേസിൽ 1962ൽ ആറംഗ ബെഞ്ചും സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നു വിലയിരുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയ അറ്റോർണി ജനറൽ, സ്വകാര്യത പൗരന്‍റെ സാധാരണ അവകാശങ്ങളിൽ ഉൾപ്പെട്ടതു മാത്രമാണെന്നും അത് ആവശ്യാനുസരണം തള്ളിക്കളയാവുന്നതാണെന്നും മറുവാദം ഉന്നയിച്ചു.

ആധാറിനു ഭരണഘടനാ സാധുതയുണ്ടോയെന്നു പരിശോധിക്കുന്നതിനു മുന്നോടിയായി സ്വകാര്യത മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്നതാണോയെന്നു പരിശോധിക്കേണ്ടതുണ്ടെ ന്നു വാദങ്ങൾ പരിഗണിച്ച് ചീഫ് ജസ്റ്റീസ് ഖെഹർ വ്യക്തമാക്കി. എഴുതപ്പെട്ട ഭരണഘടന പ്രകാരം സ്വകാര്യത മൗലികാവകാശമായി കണക്കാക്കാനാകുമോയെന്നു നിർവചിക്കാനാകില്ല. എന്നാൽ, ഇതു പരിശോധിച്ചെഴുതിയ ഉത്തരവുകളിലെ അന്തഃസത്തയെല്ലാം സ്വകാര്യത മൗലികാവകാശമായാണ് കണക്കാക്കുന്നത്. അതു തള്ളിക്കളയാനുമാവില്ല. അതിനാൽ, വിഷയം ആഴത്തിൽ പരിശോധിച്ചേ മതിയാകൂയെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റീസ് ജെ. ചെലമേശ്വർ ചൂണ്ടിക്കാട്ടി.


ഭരണഘടനാപരമായി നൽകുന്ന അവകാശമാണെങ്കിലും ഒരു വകുപ്പിലോ അനുച്ഛേദത്തിലോ ഏതെങ്കിലും ഭേദഗതിയിലോ മാത്രമായി പരിമിതപ്പെടുത്തേണ്ട കാര്യമില്ലെന്നും ജസ്റ്റീസ് ചെലമേശ്വർ നിരീക്ഷിച്ചു. ഇതിനെ അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങളും പിന്തുണച്ചതോടെ വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്നു തീരുമാനിക്കുകയായിരുന്നു. സ്വകാര്യത സംബന്ധിച്ച് 1950ലും 1962ലും പുറപ്പെടുവിച്ച കേസുകൾ കൂടി പരിഗണിച്ചാവും ഒന്പതംഗ ബെഞ്ച് വാദം കേൾക്കുക. ഇന്നു മുതൽ ഒന്പതംഗ ബെഞ്ച് കേസിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ചിൽ ആധാർ കേസിൽ നേരത്തെ വാദം കേട്ട ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, എസ്.എ. ബോബ്ഡെ എന്നിവരെ കൂടാതെ ഡി.വൈ. ചന്ദ്രചൂഡ്, എസ്. അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒന്പതംഗ ബെഞ്ചിന്‍റെ ഘടന ഇന്നു ചീഫ് ജസ്റ്റീസ് തീരുമാനമെടുക്കും.


ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.