യൂണിവേഴ്സിറ്റി, കോളജ് അധ്യാപകർക്കു ശന്പളവർധന
Wednesday, June 28, 2017 12:21 PM IST
ന്യൂഡൽഹി: യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും അധ്യാപകരുടെ ശന്പളത്തിലെ വർധന അടുത്തമാസം തീരുമാനിക്കും. ശരാശരി 15 ശതമാനം വർധന ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. 2016 ജനുവരി ഒന്നു മുതൽ പ്രാബല്യമുണ്ടാകും വർധനയ്ക്ക്.

കേന്ദ്ര-സംസ്ഥാന യൂണിവേഴ്സിറ്റികൾ, അവയുടെ കീഴിലു ള്ള കോളജുകൾ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ തുടങ്ങിയവയിലെ അധ്യാപകർക്കും ജീവനക്കാർക്കുമാണു വർധന. 2006-ലാണ് ഇതിനു മുന്പ് ശന്പളം വർധിപ്പിച്ചത്. പുതിയവർധനയ്ക്ക് മൂന്നുവർഷംകൊണ്ട് 75,000 കോടി രൂപ ചെലവാകും. മൊത്തം എട്ടുലക്ഷം പേർക്കു വർധനയുടെ ഫലം ലഭിക്കും.സിവിൽ സർവീസ് ഓഫീസറുടേതിനു തൊട്ടുമുകളിലാകും അസിസ്റ്റന്‍റ് പ്രഫസറുടെ തുടക്ക ശന്പളം എന്നു കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.