ഭീകരതയും കാലാവസ്ഥാവ്യതിയാനവും ഒറ്റയ്ക്കു നേരിടാനാകില്ല: പ്രഫ. പി.ജെ. കുര്യൻ
ഭീകരതയും കാലാവസ്ഥാവ്യതിയാനവും  ഒറ്റയ്ക്കു നേരിടാനാകില്ല: പ്രഫ. പി.ജെ. കുര്യൻ
Tuesday, June 27, 2017 12:16 PM IST
ന്യൂഡൽഹി: ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ഒരു രാജ്യത്തിനും ഒറ്റയ്ക്കു നേരിടാനാകില്ലെന്നു രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ. ശക്തമായ അന്താരാഷ്‌ട്ര, മേഖലാ സഹകരണത്തിലൂടെ ഭീകരതയും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി പോരാടി വിജയിക്കാനാകുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണ കൊറിയയിലെ സീയൂളിൽ ഇന്നലെ നടന്ന ഏഷ്യയിലെയും യൂറോപ്പിലെയും പാർലമെന്‍റ് അധ്യക്ഷന്മാരുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രഫ. കുര്യൻ. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായുള്ള പാരീസ് ഉടന്പടി പോലെ ഐക്യരാഷ്‌ട്ര സഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ഭീകരതയ്ക്കതിരേയും സമഗ്ര കണ്‍വൻഷൻ അനിവാര്യമാണെന്നും ഇന്ത്യൻ സംഘത്തെ നയിച്ച കുര്യൻ പറഞ്ഞു. രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അന്താരാഷ്‌ട്ര മാനങ്ങളുണ്ട്. അതിനാൽ വെല്ലുവിളികൾ നേരിടുന്നതിന് വിവിധ രാജ്യങ്ങൾ ഒന്നിക്കണം.


ഐക്യരാഷ്‌ട്ര സുരക്ഷാ സമിതി വിപുലീകരണവും ആഗോള രാഷ്‌ട്രീയ, സാന്പത്തിക, ധനകാര്യ സ്ഥാപനങ്ങളിലും പുതുകാലത്തിന് അനുസൃതമായ പരിഷ്കാരവും വേണമെന്ന് യൂറേഷ്യൻ രാജ്യങ്ങളിലെ സ്പീക്കർമാരുടെ സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ച കുര്യൻ ആവശ്യപ്പെട്ടു. റഷ്യയും കൊറിയയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ 103 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂണ്‍ ജേയിനുമായി പ്രഫ. കുര്യൻ പ്രത്യേക ഉച്ചവിരുന്ന് ചർച്ച നടത്തി. കൊറിയ, അഫ്ഗാനിസ്ഥാൻ പാർലമെന്‍റ് സ്പീക്കർമാരുമായും കുര്യൻ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സിയൂളിൽ നിന്ന് ഇന്നു രാത്രി പി.ജെ. കുര്യനും സംഘവും ഡൽഹിയിൽ മടങ്ങിയെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.