സഹോദരങ്ങളെ ആക്രമിച്ചു പതിനാറുകാരനെ കൊന്നത് ബീഫ് തീനികൾ, രാജ്യദ്രോഹികൾ എന്നാക്രോശിച്ച സംഘം
Saturday, June 24, 2017 12:38 PM IST
ന്യൂഡൽഹി: ഡൽഹിയിൽ നിന്നു ഹരിയാനയിലേക്കുള്ള ട്രെയിനിൽ ജുനൈദ് എന്ന പതിനാറുകാരനെ കുത്തിക്കൊന്ന് സഹോദരങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചത് പശുവിനെ തിന്നുന്നവരെന്നും രാജ്യദ്രോഹികളെന്നും ആരോപിച്ച്. സീറ്റിനെ ചൊല്ലിയുള്ള തർക്കം പൊടുന്നനെ വർഗീയ അധിക്ഷേപങ്ങളിലേക്കു വഴിതിരിയുകയും ട്രെനിനുള്ളിൽ അക്രമം അഴിച്ചു വിട്ട ഒരു സംഘത്തിന്‍റെ ആക്രമത്തിൽ ജുനൈദ് കുത്തേറ്റു മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കു ഗുരുത പരിക്കേൽക്കുകയും ചെയ്തു. ഖുറാൻ പഠനം പൂർത്തിയാക്കിയതിനു ശേഷമുള്ള ആദ്യ പെരുന്നാളിനു മുൻപായി ജുമാ മസ്ജിദ് സന്ദർശിക്കാനാണ് ഹരിയാനയിലെ ഘഡാവലി സ്വദേശികളായ സഹോദരങ്ങൾ വെള്ളിയാഴ്ച പുറപ്പെട്ടത്.

പശുവിനെ തിന്നുന്നവരാണ് അവരെ ആക്രമിക്കൂ എന്നു സുഹൃത്ത് ആക്രോശിച്ചതു കേട്ടാണ് ആ സമയത്ത് മദ്യപിച്ചിരുന്ന താൻ ആക്രമിച്ചതെന്ന് പിടിയിലായവരിൽ ഒരാളായ രമേഷ് പറഞ്ഞു. ചാനൽ കാമറകളുടെ മുന്നിലാണ് രമേഷ് എന്നു സ്വയം പരിചയപ്പെടുത്തിയ ഇയാൾ കുറ്റസമ്മതം നടത്തിയത്. എന്നിട്ടും, പോലീസ് രജിസ്റ്റർ ചെയ്ത പരാതിയിൽ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ട്രെയിനിൽ നാലു സഹോദരങ്ങളെ ആക്രമിച്ച കൂട്ടത്തിൽ ഇയാളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ജുമാ മസ്ജിദും സന്ദർശിച്ചു സദർ ബസാറിൽ നിന്നു സാധനങ്ങൾ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഘട്ടിലേക്കു പോകും വഴിയാണ് ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടത്.

സീറ്റിനെ ചൊല്ലിയാരംഭിച്ച തർക്കമാണ് പിന്നീട് ബീഫിലേക്ക് തിരിഞ്ഞത്. ജുനൈദിനെയും കൂട്ടരെയും ആക്രമിച്ചവരിൽ ഒരാളെ പിടികൂടിയതെന്നാണ് പോലീസ് പറഞ്ഞത്. ബീഫ് തീനികളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം. ഹരിയാനയിലെ ഓഖ്‌ലയ്ക്കും അസോട്ടിക്കും ഇടയിലായിരുന്നു ആക്രമണം. ഇവർ ധരിച്ചിരുന്ന തൊപ്പി വലിച്ചൂരിയും കൈയിലിരുന്ന ആഹാര പൊതി വലിച്ച് പറിച്ചുമായിരുന്നു അധിക്ഷേപം എന്ന് ജൂനൈദിനൊപ്പം മർദനമേറ്റവർ വ്യക്തമാക്കി. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ഘഡ്ഡാവലി സ്വദേശികളാണിവർ.

ട്രെയിനിൽ ഒരു സംഘം തങ്ങളെ അക്രമിച്ചപ്പോൾ സഹായത്തിനു നിലവിളിച്ചെങ്കിലും ആരും പോലീസിനെ വിളിക്കാനോ സഹായിക്കാനോ തയാറായില്ലെന്ന് ഹാഷിം പറഞ്ഞു. പോലീസ് പിടികൂടിയവരിൽ തങ്ങളെ അക്രമിച്ച രണ്ടു പേരെ ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ പേര് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണെന്നുമാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച് ജുനൈദ് കൊല്ലപ്പെട്ടിട്ടും ശനിയാഴ്ച മാത്രമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


തങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റേഷനെത്തിയിട്ടും അക്രമികൾ ട്രെയിനിൽ നിന്ന് ഇറങ്ങാൻ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിർ പറഞ്ഞു. പരിക്കേറ്റ ഷാക്കീർ ഡൽഹി ഏയിംസ് ട്രോമ സെന്‍ററിൽ ചികിത്സയിലാണ്. ആക്രമികൾ എല്ലാവരും 30 വയസിന് മുകളിലുള്ളവരാണെന്ന് ഷാക്കിർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ കൈവശം ബീഫൊന്നുമുണ്ടായിരുന്നില്ല. റംസാൻ പ്രമാണിച്ച് പുതു വസ്ത്രങ്ങൾ എടുക്കണമെന്ന് ജുനൈദ് ആഗ്രഹിച്ചിരുന്നതായി ജുനൈദിന്‍റെ പിതാവ് ജലാലുദ്ദീൻ പറയുന്നു. നേരത്തെ വീട്ടിലെത്താമെന്ന് പറഞ്ഞാണ് ജുനൈദ് വീട്ടിൽ നിന്ന് ഇറങ്ങിയത്. തിരിച്ചെത്തിയത് മകന്‍റെ മൃതദേഹമാണെന്നും അദ്ദേഹം പറഞ്ഞു.

അവന് വെറും പതിനാറു വയസ് മാത്രമേ പ്രായമുള്ളൂ. എങ്ങനെയാണ് അവർക്ക് എന്‍റെ മകനെ ഇങ്ങനെ കൊല്ലാൻ തോന്നിയത്. കൊല്ലാൻ മാത്രം ഇത്ര വിദ്വേഷം എങ്ങനെയാണ് അവർക്ക് തോന്നിയത്. മകൻ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയ താൻ കണ്ടത്, ഹാഷിമിന്‍റെ മടിയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജുനൈദിനെയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്നുമെത്തുന്ന മക്കളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ജലാലുദ്ദീൻ റയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ട്രെയിൻ സ്റ്റേഷൻ വിട്ട് പോയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വരെ ജുനൈദ് കൊല്ലപ്പെട്ട വിവരം അമ്മ സൈറയെ അറിയിച്ചിരുന്നില്ല. ഗ്രാമത്തിലെ മറ്റു സ്ത്രീകൾ ആശ്വസിപ്പിക്കാനെത്തിയപ്പോഴാണ് സൈറ വിവരം അറിയുന്നത്. രാത്രി വൈകിയും ജുനൈദും സഹോദരങ്ങളും തിരിച്ച് വീട്ടിലെത്താത്തതിനാൽ സൈറ നിരന്തരം ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നു. ജുനൈദിന്‍റെ മൃതദേഹം വീട്ടിലെത്തിയപ്പോൾ മാത്രമാണ് ഇക്കാര്യം ഇവർ അറിയുന്നത്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി മുഹമ്മദ് സലിം എന്നിവർ ഇന്നലെ ജുനൈദിന്‍റെ ഭവനത്തിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.