പോലീസുകാരന്‍റെ ഭാര്യയുടെ മരണം: മകൻ കസ്റ്റഡിയിൽ
Thursday, May 25, 2017 12:16 PM IST
മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മകനെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാനിലെ ജോധ്പുരിൽനിന്നാണ് 21കാരനായ സിദ്ധാർഥ് ഗനോറെയെ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയായിരുന്നു പോലീസ് ഇൻസ്പെക്ടർ ധ്യാനേശ്വർ ഗനോറെയുടെ ഭാര്യ ദീപാലിയെ (42) മുംബൈ സാന്താ ക്രൂസിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴുത്തു മുറിച്ച നിലയിൽ ദീപാലിയെ കണ്ടെത്തിയത് ധ്യാനേശ്വർ ആയിരുന്നു.

മകനെ കാണാതാകുകയും ചെയ്തതോടെ സംഭവത്തിൽ ദുരൂഹതയേറി. തുടർന്നു നടത്തിയ അന്വേഷണത്തിൽ സിദ്ധാർഥ് ജയ്പുരിലുണ്ടെന്നു വകോല പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ സിദ്ധാർഥ് ജോധ്പുരിലെത്തി ഹോട്ടലിൽ മുറിയെടുത്തു. മുംബൈ പോലീസിന്‍റെ അഭ്യർഥനപ്രകാരം ജോധ്പുർ പോലീസ് സിദ്ധാർഥിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മുംബൈ പോലീസിനു കൈമാറി. സിദ്ധാർഥിനെ മുംബൈത്തിലെത്തിച്ച് ചോദ്യംചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നു പോലീസ് അറിയിച്ചു. എൻജിനിയറിംഗ് പഠനം പൂർത്തിയാക്കാത്ത സിദ്ധാർഥ് അമ്മയുമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്നു പോലീസ് വൃത്തങ്ങൾ‌ കൂട്ടിച്ചേർച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.