ദിഗ്‌വിജയ് സിംഗിനു സ്ഥാനനഷ്ടം; വേണുഗോപാലിനും വിഷ്ണുനാഥിനും ഉയർച്ച
ദിഗ്‌വിജയ് സിംഗിനു സ്ഥാനനഷ്ടം; വേണുഗോപാലിനും വിഷ്ണുനാഥിനും ഉയർച്ച
Saturday, April 29, 2017 12:46 PM IST
ന്യൂഡൽഹി: കർണാടക, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിംഗിനെ മാറ്റിയാണു കെ.സി. വേണുഗോപാലിനെ കർണാടക ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയത്. കർണാടകയിൽ വേണുഗോപാലിനു കീഴിൽ പി.സി. വിഷ്ണുനാഥിനു പുറമെ മണിക് ഠാക്കൂർ, മധു യക്ഷ ഗൗഡ്, ഡോ. സകേ സെയ്ജനാഥ് എന്നിവരെയും സെക്രട്ടറിമാരായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതിയോടെ സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണു പത്രക്കുറിപ്പിൽ ഇക്കാര്യം അറിയിച്ചത്.

ദിഗ്‌വിജയ് സിംഗിനു പുറമേ എഐസിസിയുടെ മറ്റൊരു ജനറൽ സെക്രട്ടറി മധുസൂദൻ മിസ്ത്രിയെയും സംഘടനാ ചുമതലകളിൽ നിന്നൊഴിവാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റിയിൽ അംഗമായി മിസ്ത്രിയെ നിയമിച്ചിട്ടുണ്ട്. എന്നാൽ ദിഗ്‌വിജയിന് പാർട്ടി ചുമതല നൽകിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിന്നു നീക്കിയതായി വ്യക്തതയോടെ പറഞ്ഞിട്ടുമില്ല. ഗോവ ചുമതല നൽകിയ ചെല്ലകുമാറിനെ ജനറൽ സെക്രട്ടറിയാക്കിയില്ല. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മകനും എംഎൽഎയുമാണ് അമിത് ദേശ്മുഖ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഇന്നലെ ഡൽഹിയിൽ വിളിച്ചുവരുത്തി ചർച്ച നടത്തിയ ശേഷമാണ് ഐ ഗ്രൂപ്പിലെ പ്രബലനായ കെ.സി. വേണുഗോപാലിനെയും എ ഗ്രൂപ്പുകാരനും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ വിഷ്ണുനാഥിനെയും ദേശീയ ജനറൽ സെക്രട്ടറിയും സെക്രട്ടറിയുമാക്കിയത്.

കണ്ണൂർ ജില്ലക്കാരനായ കെ.സി. വേണുഗോപാൽ (54) വിദ്യാർഥി രാഷ്ട്രീയ കാലത്തു തന്നെ ശ്രദ്ധേയനായിരുന്നു. കെ.എസ്‌.യു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്ന ഇദ്ദേഹം ആലപ്പുഴയിൽ നിന്നു മൂന്നു തവണ നിയമസഭയിലേക്കു ജയിച്ച് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ടൂറിസം, ദേവസം മന്ത്രിയുമായി. പിന്നീട് 2009ലും 2014ലും ആലപ്പുഴയിൽ നിന്നു മികച്ച ഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ വേണുഗോപാൽ മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഉൗർജം, വ്യോമയാന വകുപ്പുകളുടെ സഹമന്ത്രിയുമായിരുന്നു.


കൊല്ലം മാവടി സ്വദേശിയും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ പി.സി. വിഷ്ണുനാഥ് (39) കെ എസ്‌യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും സംസ്ഥാന പ്രസിഡന്‍റായിരുന്നു. ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ പരാജയപ്പെട്ടതിലെ വീഴ്ചയാണു ദിഗ്‌വിജയിന്‍റെ കസേര തെറിപ്പിക്കാൻ പ്രധാന കാരണമായത്.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, എൻസിപിയുമായി ഉണ്ടാക്കാമായിരുന്ന സഖ്യം എന്നിവയിലും അദ്ദേഹത്തിന്‍റെ പിഴവുകൾ രാഹുലിനെ ചൊടിപ്പിച്ചിരുന്നു.

എന്നാൽ, ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്ന കെ.സി. വേണുഗോപാലിന്‍റെ പ്രവർത്തനത്തിൽ രാഹുൽ വളരെ തൃപ്തനുമായിരുന്നു.

തെരഞ്ഞെടുപ്പു വരുന്ന സംസ്ഥാനങ്ങളിൽ ഒരു ജനറൽ സെക്രട്ടറിയും നാലു സെക്രട്ടറിമാരും അടങ്ങുന്ന സംഘത്തിനു ചുമതല നൽകുകയെന്നതാണു കോണ്‍ഗ്രസിന്‍റെ പുതിയ ശൈലി. ഇവർ സംസ്ഥാനത്തു ക്യാന്പ് ചെയ്താകും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുക. കഴിഞ്ഞ ദിവസം രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഗുജറാത്തിന്‍റെ ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. അദ്ദേഹത്തിനു കീഴിൽ നാലു സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസമായി രാഹുൽ ഗാന്ധി വിവിധ തലങ്ങളിൽ നടത്തിവന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. രണ്ടു തവണയായി നൂറോളം നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിൽനിന്നാണു സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.