ദിനകരൻ വഴങ്ങുന്നു; എംഎൽഎമാരുടെ യോഗം റദ്ദാക്കി
ദിനകരൻ വഴങ്ങുന്നു; എംഎൽഎമാരുടെ യോഗം റദ്ദാക്കി
Wednesday, April 19, 2017 12:51 PM IST
ചെന്നൈ: അണ്ണാ ഡിഎംകെ ഘടകങ്ങൾ തമ്മിൽ ലയിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് പാർട്ടി ശശികല വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. ഒ. പനീർശെൽവം വിഭാഗത്തെ സ്വാഗതം ചെയ്യുന്നതാണ് ദിനകരന്‍റെ പുതിയ നിലപാട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വിളിച്ചുചേർത്ത അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം റദ്ദാക്കിയതായും ദിനകരൻ അറിയിച്ചു. ശക്തി തെളിയിക്കാനല്ല എംഎൽഎമാരുടെ യോഗം വിളിച്ചതെന്ന വിശദീകരണമാണു ദിനകരൻ നല്കിയത്. എന്നാൽ, തനിക്കൊപ്പം ഇരുപതിൽ താഴെ എംഎൽഎമാർ മാത്രമേയുള്ളൂ എന്ന് മനസിലാക്കിയാണ് ദിനകരൻ യോഗം റദ്ദാക്കിയതെന്നാണു സൂചന.

ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും ദിനകരനെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കഴിഞ്ഞ ദിവസം മുതിർന്ന ഒരു മന്ത്രി പ്രഖ്യാപിച്ചിരുന്നു. 20 കാബിനറ്റ് മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ശേഷമായിരുന്നു ഈ പ്രഖ്യാപനം. ശശികലകുടുംബം (മന്നാർഗുഡി മാഫിയ) ഇല്ലാത്ത പാർട്ടിയിലേക്കുമാത്രമേ മടങ്ങിവരൂ എന്ന് ഒ. പനീർശെൽവം വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പുറത്താക്കൽ.


പാർട്ടി സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നും ദിനകരൻ വ്യക്തമാക്കി. ജനറൽ സെക്രട്ടറിയാണ് എനിക്കു പാർട്ടി ചുമതല നല്കിയത്. അവരുമായി കൂടിയാലോചിക്കാതെ തത്‌സ്ഥാനത്തുനിന്നു രാജിവയ്ക്കില്ല. പാർട്ടിക്കുള്ളിൽ എനിക്കെതിരേ എതിർപ്പില്ല. എല്ലാവരും ഒറ്റക്കെട്ടാണ്-ശശികലയുടെ സഹോദരീപുത്രനായ ദിനകരൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.