രാജസ്ഥാൻ മന്ത്രിയുടെ അധിക്ഷേപത്തെച്ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
രാജസ്ഥാൻ മന്ത്രിയുടെ അധിക്ഷേപത്തെച്ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
Thursday, March 30, 2017 11:59 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ കൂട്ടമാനഭംഗത്തിന് ഇരയായ വിദ്യാർഥിനിയെക്കുറിച്ചു മോശം പരാമർശം നടത്തിയ സംസ്ഥാന മന്ത്രിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധമുയർത്തി. ബീഹാറിൽ നിന്നുള്ള ജെഡിയു അംഗം കഹ്കാഷൻ പർവീണ്‍ ആണ് വിഷയം ഉന്നയിച്ചത്. രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയയെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം.

എട്ടു പേർ ചേർന്ന് കൂട്ടമാനഭംഗപ്പെടുത്തിയിട്ടും പെണ്‍കുട്ടിക്ക് പരാതിയൊന്നുമില്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഇക്കാര്യത്തിൽ ക്രമപ്രശ്നം ഉന്നയിച്ചാണ് പർവീണ്‍ വിഷയം ഉന്നയിച്ചത്.

കോണ്‍ഗ്രസിലെ വനിത എംപിമാരും വിഷയത്തെ പിന്തുണച്ച് എഴുന്നേറ്റു. എന്നാൽ, വിഷയത്തിൽ ക്രമപ്രശ്നം ഉന്നയിക്കാനാകില്ലെന്ന് ഉപാധ്യക്ഷൻ വ്യക്തമാക്കി. ഇതോടെ വനിതകൾ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. തുടർന്ന് പുരുഷ അംഗങ്ങളും പ്രതിപക്ഷത്ത് നിന്ന് ഇവർക്കൊപ്പം കൂടി. നോട്ടീസ് നൽകാതെ വിഷയം ഉന്നയിക്കാനാകില്ലെന്ന് ഉപാധ്യക്ഷൻ വീണ്ടും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ പത്തു മിനിറ്റ് നേരത്തേക്ക് നിർത്തിവച്ചു.


സഭ വീണ്ടും ചേർന്നപ്പോൾ ശൂന്യവേളയിൽ പർവീണ്‍ വീണ്ടും വിഷയം ഉന്നയിച്ചു. മുൻപെന്ന പോലെ പ്രതിപക്ഷ നിരയിലെ വനിത എംപിമാരെല്ലാം ഇതിനെ പിന്തുണച്ചു. രാജസ്ഥാനിലും ബിജെപിയാണ് ഭരണം നടത്തുന്നത്. അതിനാൽ മന്ത്രിയെ എത്രയും വേഗം പുറത്താക്കണം.

കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പർവീൺ ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ സർക്കാർ അതിനെ രൂക്ഷമായി അപലപിക്കുന്നുവെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. ബിജെപിയോ സർക്കാരോ ഇത്തരം പരാമർശങ്ങളെ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല.

വിഷയത്തിൽ അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.