ന്യൂഡൽഹി: രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾ സഭ സമ്മേളിക്കുന്പോൾ വരേണ്ട കാര്യമില്ലേയെന്നു സമാജ് വാദി പാർട്ടി എംപി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ബോളിവുഡ് നടി രേഖ എന്നിവർ സ്ഥിരമായി രാജ്യസഭയിൽ വരുന്നില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു എംപിയുടെ ആരോപണം.
രാജ്യസഭ ഒരു ദിവസത്തേക്ക് സമ്മേളിച്ചപ്പോൾ പോയിന്റ് ഓഫ് ഓർഡർ ആയാണ് നരേഷ് അഗവർവാൾ ചോദ്യം ഉന്നയിച്ചത്. എന്നാൽ, ആവശ്യം പോയിന്റ് ഓഫ് ഓർഡർ പരിധിയിൽ വരില്ലെന്നും നോമിനേറ്റ് ചെയ്ത അംഗങ്ങളെ സഭയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും നരേഷിനോട് രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞു.
ഉപാധ്യക്ഷന്റെ നിർദേശത്തോട് യോചിക്കുന്നുണ്ടെന്നും അംഗങ്ങൾക്കു കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു. കലാ, സാഹ്യതം, കായികം, ശാസ്ത്രം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിച്ച 12 പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
സച്ചിനും രേഖയ്ക്കും പുറമേ, അനു ആഗ, സംഭാജി ഛത്രപതി, സ്വപൻ ദാസ്ഗുപ്ത, രൂപ ഗാംഗുലി, നരേന്ദ്ര ജാദവ്, എം.സി. മേരി കോം, കെ. പരാശരൻ, സുരേഷ് ഗോപി, സുബ്രഹ്മണ്യൻസ്വാമി, കെ.ടി.എസ്. തുളസി എന്നിവരാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.